ഇത് അഭിപ്രായ ശേഖരം (COMMENT BOX)
Friday, December 24, 2010
പറിങ്ങണ്ടി
സുനിൽ പണിക്കരുടെ ബ്ലോഗിൽ ഇട്ട കമന്റ്. ബന്ധപ്പെട്ട പോസ്റ്റിലെത്താൻ ഈ ലിങ്കിൽ ക്ലിക്കുക
അണ്ടി......സോറി നമ്മുടെ നാട്ടിൽ പറിങ്ങണ്ടി എന്നു പറയും. ആ പറി ചേർക്കാതെ അണ്ടി എന്നു മാത്രം പറഞ്ഞാൽ അതു പള്ള്; ഇനി അണ്ടി ഇല്ലാതെ പറി എന്നു മാത്രം പറഞ്ഞാൽ അതു പള്ള്. എന്നിട്ടും ആരെങ്കിലും വല്ല അണ്ടിയോ മാങ്ങയോ മറ്റോ പറിച്ചുകൊണ്ടു നിൽക്കുമ്പോൾ കണ്ടുനിൽക്കുന്നവർ പറയും അതു പറി, ഇതു പറി എന്ന് ! കൂടാതെ അണ്ടിക്കുറപ്പുള്ളവർ ആരുണ്ടെടാ എന്നു വെല്ലുവിളിക്കുന്നു ചില വേന്ദ്രന്മാർ. അണ്ടി കളഞ്ഞ അണ്ണാനെ പോലെയാകുന്നു മറ്റുചിലർ. അണ്ടിയോടടുക്കുമ്പോഴല്ലേ മാങ്ങയുടെ പുളിപ്പറിയത്തുള്ളൂ എന്നത് സത്യമായ മറ്റൊരു പഴമൊഴിയുമാണ്. തൽക്കാലം ഈ അണ്ടി വിശേഷങ്ങൾ നിർത്തുന്നു.
Monday, December 13, 2010
പ്രണവം രവികുമാറിന്റെ ബ്ലോഗിലിട്ട കമന്റ്
കവിയുടെ മനോഗതം വെളിവായി. കവിത നന്നായി.ശംഖിയ്ക്ക് പല അർത്ഥങ്ങളുണ്ട്.സമുദ്രം,ശംഖുപുഷ്പം, ശംഖു വിളിക്കുന്നവൻ എന്നൊക്കെ. ഇവിടെ വിരിഞ്ഞൊഴുകി എന്നെഴുതിയിരിക്കുന്നതിനാൽ ശംഖുപുഷ്പം എന്നു കരുതാം.അല്പം കൂടി ദുർഗ്രാഹ്യതയില്ലാതെ പറയാമായിരുന്നുവെന്നു തോന്നി. അതുപോലെ കരയാമൽ എന്ന വാക്കിന്റെ അർത്ഥം പിടികിട്ടുന്നില്ല. അങ്ങനെയൊരു പ്രയോഗം പരിചയമില്ല.നിഘണ്ടുവിലും കാണുന്നില്ല. അങ്ങനെയൊരു ഗ്രാമ്യപദം എവിടെയെങ്കിലും ഉണ്ടോ എന്നറിയില്ല.ഉണ്ടെങ്കിൽ ക്ഷമിക്കുക. കരയാമൽ എന്നതുകൊണ്ട് അർത്ഥമാക്കുന്നത് എന്തെന്നു വ്യക്തമാക്കിയാൽ കവിത കുറച്ചുകൂടി ആസ്വദിക്കാമായിരുന്നു. ഇനിയും എഴുതുക. ആശംസകൾ!
Friday, December 3, 2010
നാക്കിലയില്‍ ഇട്ട കമന്റ്
യാതൊരു ഉറപ്പുമില്ലാത്തതാണ് ജീവിതം. എപ്പോഴാണ് വേലിയില്ലാത്ത വക്കിടിഞ്ഞകിണറുകളിൽ അറിയാതെയും ആഗ്രഹിക്കാതെയും കാൽ വഴുതി വീഴുന്നതെന്ന് മുൻ കൂട്ടി അറിയാൻ കഴിയില്ല. ഒരു പൊട്ടക്കിണർ ജീവിത യാത്രയിൽ ഉടനീളം നാം പ്രതീക്ഷിക്കണം. ഊടുവഴികളിലൂടെ ഊഴിയിടുമ്പോഴായാലും വിശാലമായ തെളിഞ്ഞ പാതയിലൂടെ ആർത്തലച്ചു പോകുമ്പോഴായാലും ഈ പൊട്ടക്കിണർ ശ്രദ്ധയിൽ പെട്ടെന്നുവരില്ല.
നേരെ മറിച്ച് മരക്കൊമ്പും റെയില്‍പാളവും അടച്ചിട്ട മുറികളും സീലിംഗ് ഫാനും ഉടുമുണ്ടും ആഴക്കിണറും ആഗ്രഹിക്കാത്ത പകർന്നെടുക്കലുകൾ ആണ്. അറിയാതെ സംഭവിക്കുന്നവയല്ല. പിടിച്ചി നിൽക്കാൻ ഒരു കച്ചിൽത്തുരുമ്പോ ചെറുത്തുനിൽക്കാൻ ആല്പം ആത്മബലമോ ഇല്ലാതെ ജീവിതത്തിന്റെ നൂല്പാലങ്ങളിൽ നിന്ന് ആരാലോ എന്തിനാലൊക്കെയോ പിടിച്ചു തള്ളപ്പെടുന്നവർ!
തബാറക്ക് റഹ്മാന്റെ ബ്ലോഗിലിട്ട കമന്റ്
തബാറക്ക്,
കഥ ഇന്ന് രാവിലെയണ് വായിക്കാൻ കഴിഞ്ഞത്. തീർച്ചയായും ഒരു നല്ലകഥാകാരൻ താബുവിൽ ജീവിക്കുന്നു. കഥയിലെ ചില വരികൾ എന്നെ വിസ്മയിപ്പിച്ചിട്ടുണ്ട്. നല്ല വായനയുടെ പിൻബലമുള്ള ഭാവനകൾ ഇരുത്തംവന്ന ഒരു കഥാകാരനെ പോലെ തോന്നിപ്പിച്ചു. ഒരു സാധാരണ ബ്ലോഗ്പോസ്റ്റ് എന്നതിനപ്പുറം ഗൌരവത്തോടെ ഈ കഥയെ കാണുമ്പോൾ ചില പോരായ്മകൾ ചൂണ്ടിക്കണിക്കാമെന്നേയുള്ളൂ. കഥാകാരന്റെ പ്രായംവച്ച് ഇത് ആത്മകഥാപരമാക്കണമായിരുന്നോ എന്നൊരു സംശയം വായിച്ചുകൊണ്ടിരിക്കവേ തോന്നിയിരുന്നു.
കഥയിലെ “ ഞാൻ “ എന്നത് ഒഴിവാക്കി അയാൾക്കൊരു പേർ നൽകി കഥാകാരൻ മാറിനിന്ന് കഥ പറഞ്ഞാൽ മതിയായിരുന്നില്ലേ എന്ന്! കഥാകൃത്തിനെ നേരിട്ടറിയുന്നതുകൊണ്ടാണ് അത്തരം ഒരു അഭിപ്രായം രൂപപ്പെട്ടതെന്നു പിന്നെ തിരിച്ചറിഞ്ഞു. ഈ കഥയ്ക്കും കഥാവിഷയത്തിനും കൂടുതൽ തീഷ്ണത നൽകുന്നത് ആ അത്മകഥാ രീതിയിലുള്ള ആവിഷ്കാരമാണെന്ന് പിന്നെ തോന്നി. ജീവിതഗന്ധിയായ കഥയെന്നൊക്കെ നാം പറയാറില്ലേ? ഈ കഥ ജീവിതഗന്ധിയാണ് എന്ന് പറഞ്ഞാൽ അത് അതിരുകടന്ന പ്രശംസിക്കലല്ല; സത്യമാണ്.
മറ്റൊന്ന് , താഴെ പറയുന്ന സംഭാഷണം ഈ കഥയ്ക്ക് ആവശ്യമായിരുന്നോ?
" 'സദാചാരം' എന്ന് തലക്കെട്ടായി എഴുതിയ ശേഷം അതിനു താഴെ ഒരു വരവരയ്ക്കൂ.
കഴിഞ്ഞെങ്കില്‍ നമ്പര്‍ ഒന്ന് എന്നതിന് നേരെ 'കന്യകാത്വം' എന്നെഴുതിക്കോളൂ.
ആഹാ . . . . ! കൊള്ളാമല്ലോ ( അവളുടെ ആത്മഗതം. ).
നില്ക്കൂ, എന്നാല്‍ രണ്ടാമത്തേത് ഞാന്‍ തന്നെ പറയട്ടെ എന്താണന്നു.
ഉം , പറയൂ . . .
പതിവ്രത
ഉഗ്രന്‍ !
തീര്‍ന്നില്ല, ഇനി ഒന്ന് കൂടി ബാക്കിയുണ്ട്.
പറയൂ . . . .
കന്യാചര്‍മം. . . . .
ബലെഭേഷ് !"
അത്തരമൊരു സന്ദർഭം കഥയിൽ ഉണ്ടായതിൽ അപാകതയില്ല. എന്നാൽ ആ ഭാഗത്ത് മറ്റെന്തെങ്കിലും വാചകങ്ങൾ എഴുതി പിടിപ്പിക്കാമായിരുന്നു എന്നാണ് എനിക്കു തോന്നിയത്. ഇത് അത്തരമൊരു സഭാഷണം എഴുതാൻ വേണ്ടിയാണ് ആ ഒരു ഒരു സന്ദർഭം ഉണ്ടാക്കിയെടുത്തത് എന്ന ഒരു തോന്നൽ ഉണ്ടായി. മന:പൂർവ്വം എഴുതാൻ വേണ്ടി മാത്രം എഴുതിയവരികൾ എന്നും തോന്നി. സത്യത്തിൽ കഥയുടെ തലക്കെട്ടും കഥയും തമ്മിൽ ബന്ധം വരുന്നില്ലെന്ന് തോന്നിയതിനാൽ കഥയും തലക്കെട്ടും തമ്മിൽ ബന്ധിപ്പിക്കുവാനുലള്ള ഒരു ശ്രമമായിരുന്നില്ലേ അത്?
എന്നാൽ പറയട്ടേ ഈ തലക്കെട്ട് ഈയുള്ളവന് ഉചിതമായി തോന്നിയതുമില്ല. സദാചാരത്തിന്റെ വെയർഹൌസ് എന്ന് തലക്കെട്ടിടാൻ എന്താണ് കാര്യം? അനാവശ്യമായി ഒരു ഇംഗ്ലീഷ് പദത്തെ തലക്കെട്ടിൽതന്നെ കൊണ്ടുവരേണ്ടിയിരുന്നില്ല ഈ കഥയിൽ. ഇങ്ങനെ ഒരു തലക്കെട്ടിടാൻ വേണ്ടിയാണ് ഈ കഥ എഴുതിയതെന്ന ഒരു തോന്നൽ ഉണ്ടായി. ഈ കഥയുടെ പ്രധാന പ്രമേയം സദാചാരം അല്ലല്ലോ താബു! ഇത് മറ്റൊരു നല്ല തലക്കെട്ട് നൽകേണ്ട നല്ലൊരു കഥയാണ്.
ചില ഒറ്റപ്പെട്ട അക്ഷരത്തെറ്റുകളും ചില്ലു പ്രശ്നങ്ങളും ഉണ്ട്. ഒന്നുകൂടി എഡിറ്റ് ചെയ്യുന്നത് നന്നായിരിക്കും. ഉദാ: ബ്ബാക്ക, പോരിവെയിൽ, പിന്നെ ചില ചില്ലു പ്രശ്നങ്ങൾ.....
താബു, ഒട്ടും ആശങ്കിക്കെണ്ട എഴുതിക്കൊള്ളൂ. ഒരു അംഗീകരിക്കപ്പെട്ട എഴുത്തുകാരന്റെ ഗർവ്വോടെയല്ല, ആത്മവിശ്വാസത്തോടെ!അതിനുള്ള ഊർജ്ജം താബുവിൽ ഉണ്ട്.
എഴുത്ത് എഴുത്തുകാരന്റെ സ്വാതന്ത്ര്യമാണ്. നിരൂപണം വായിക്കുന്നവരുടെയും. ആനിലയിൽ ഞാൻ ഈ കഥയെ ഇങ്ങനെ നിരൂപണം ചെയ്ത് എന്റെ വായന ഇങ്ങനെയെല്ലാം അടയാളപ്പെടുത്തുന്നു.
ആ നിലയില്‍ ഞാൻ ഈ കഥയെ ഇങ്ങനെ നിരൂപണം ചെയ്ത് വായന അടയാളപ്പെടുത്തുന്നു.
ഈ കമന്റ് ഞാൻ എന്റെ അഭിപ്രായങ്ങൾ എന്ന കമന്റ് സംഭരണി ബ്ലോഗിൽ ഇട്ട് കഥയ്ക്ക് ഒരു ലിങ്കുകൂടി നൽകുന്നു. പ്രോത്സാഹനമായി ഇപ്പോൾ അത്രയൊക്കെയല്ലേ നമുക്കു ചെയ്യാൻ പറ്റൂ.http://easajimabhiprayangal.blogspot.com
Friday, November 26, 2010
പൊതു വിദ്യാലയങ്ങളും അദ്ധ്യാപകരും
ബന്ധപെട്ട ആ പോസ്റ്റിന് ഈ ലിങ്ക് വഴി വരിക
അർപ്പണമനോഭാവമുള്ള ഏതാനും അദ്ധ്യാപകരെങ്കിലും സ്കൂളുകളിൽ ഉണ്ടായാലേ പുതിയ പാഠ്യപദ്ധതി ഫലം കാണുകയുള്ളൂ. അർപ്പണമനോഭാവം പോട്ടേ, ഒരു അന്വേഷണാത്മകതയോ, പുതിയ പുതിയ അറിവുക്കളാൽ അപ്ഡേറ്റഡ് ആകുനാനുള്ള താല്പര്യമോ ഇന്ന് ബഹുഭൂരിപക്ഷം അദ്ധ്യാപകർക്കും ഇല്ലെന്നു വേദനയോടെ പറയട്ടെ. പത്രം പോലും വായിക്കാൻ ഇന്ന് നല്ലൊരു വിഭാഗം അദ്ധ്യാപർ പ്രത്യേകിച്ച് അദ്ധ്യപികമാർ മിനക്കെടുന്നില്ലെന്നത് അല്പം ലജ്ജയോടെ പറയട്ടെ.പണ്ട് അത്തരക്കാർക്കും പഠിപ്പിക്കാം. കാരണം പുസ്തകം നോക്കി വായിച്ചാൽ മതി. എന്നാൽ ഇന്ന് പൊതുവിജ്ഞാനം കമ്മിയായ അദ്ധ്യാപകർക്ക് എങ്ങനെ കുട്ടികളെ വേണ്ടവിധം പഠിപ്പിക്കാനാകും? എന്തി്ന്, കീ ബോർഡിലും മൌസിലും തൊട്ടാൽ കറണ്ടടിക്കുമെന്ന് ഭയന്ന് കമ്പ്യൂട്ടർ ലാബിൽതന്നെ കയറാത്ത അദ്ധ്യാപകർ ഇപ്പോഴുമുണ്ട്. താങ്കൾ തന്നെ പറയൂ ഇന്റെനെറ്റിൽ ഈ ബ്ലോഗെന്ന ഒരു മാദ്ധ്യമത്തിന്റെ സാദ്ധ്യതകൾ മനസിലാക്കിയിട്ടുള്ള എത്ര അദ്ധ്യാപകർ കേരളത്തിൽ ഉണ്ട്?
പണ്ട് അദ്ധ്യാപകരിൽ ഒരു വിഭാഗത്തിന് അവർ പഠീപ്പിക്കാൻ സമർത്ഥരല്ലെങ്കിലും അവർ സാമൂഹ്യബാദ്ധ്യത പ്രകടമാക്കിയിരുന്നു. കുട്ടികളോടും രക്ഷകർത്താക്കളോടും അവർക്ക് വൈകാരിക ബന്ധം ഉണ്ടായിരുന്നു.സ്കൂളിന്റെ പൊതുവായ കാര്യങ്ങളീൽ അവർ സദാ സേവന തല്പരരായിരുന്നു. ഇന്ന് സ്കൂളിന്റെ മറ്റു പൊതുകാര്യങ്ങളിൽ ഭാഗഭാക്കാകുന്നവർ വളരെ വിരളം. അദ്ധ്യാപനം എന്നത് ഒരു ജീവിതോപാധി മാതമല്ല; വരും തലമുറയ്ക്ക് ജീവിതോപധികൾ കണ്ടെത്തുന്നതിന് അവരെ പ്രാപ്തരാക്കേണ്ടവരും , അവരെ സമൂഹത്തിൽ ജീവിക്കാൻ പരിശീലിപ്പിക്കേണ്ടവരും മറ്റും മറ്റുമാണ് അദ്ധ്യാപകർ. . അതുകൊണ്ട് തന്നെ വെറും ഒരു സർക്കാർ ഉദ്യോഗമായി അദ്ധ്യാപനത്തെയും കാണുന്നവർക്ക് നമ്മുടെ ഇപ്പോഴത്തെ പാഠ്യപദ്ധതിയെ ശരിയായ രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കില്ല. ഒരു ബി എഡിന്റെയോ റ്റി.റ്റി സിയുടേയോ പിൻബലത്തിൽ മാത്രം ഇനിയുള്ളകാലം ആദ്ധ്യാപകവൃത്തിയുമായി മുന്നോട്ടുപോകാൻ കഴിയില്ലെന്ന സത്യം ഇനിയും അംഗീകരിക്കപ്പെട്ടിട്ടുണ്ടോ? അദ്ധ്യാപകർ നിരന്തരപരിശീലനത്തിന് വിധേയമായാൽ മാത്രമേ നല്ല നിലയിൽ കുട്ടികളെ പഠിപ്പിക്കാൻ കഴിയൂ. എന്നാൽ വർഷത്തിൽ ഒന്നോ രണ്ടോ ദിവസം നടത്തുന്ന കോഴ്സുകളിൽ പോലും പിരാകിക്കൊണ്ടു പോയിരുന്ന് ഉറങ്ങി വണ്ടിക്കൂലിയും കൈപറ്റി പോകുന്ന അലസരും മടിയരുമായ അദ്ധ്യാപകർക്ക് നമ്മുടെ വിദ്യാലയങ്ങളെ നല്ല നിലയിൽ മുന്നോട്ടു നയിക്കാൻ ആകില്ല. സ്കൂളുകളിൽ ഡെയ്ലി വേജുകൾ ഉണ്ടെങ്കിൽ അവരെ പരിശീലനത്തിനു വിട്ടിട്ട് മറ്റുള്ളവർ വീട്ടിലിരിക്കുന്നതും ഈയുള്ളവൻ കണ്ടിട്ടുണ്ട്.
പഠിപ്പിക്കാനുള്ള കഴിവും അറിവും താല്പര്യവും കണക്കിലെടുത്ത് അദ്ധ്യാപക നിയമനം നടത്തുന്ന കാലത്തു മാത്രമേ നമ്മുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടൂ. അല്ലാതെ ഒരു റ്റി.റ്റി.സിയും യും അല്ലെങ്കിൽ ബി.എഡും കുറെ ജി.കെ കാണാതെ പഠിച്ച് പാസാകുന്ന പി.എസ്.സി റാങ്കും നോക്കി അദ്ധ്യാപക നിയമനം നടത്തുന്ന കാലത്തോളം നമ്മുടെ വിദ്യാലയങ്ങളുടെ പൊതു സ്ഥിതി ഇങ്ങനെ ഒക്കെയേ ഇരിക്കൂ.
സത്യത്തിൽ ബി.എഡ്,റ്റി.റ്റി സി എന്നീ കോഴ്സുകൾ തന്നെ അനാവശ്യങ്ങളാണ് എന്നാണ് ഈയുള്ളവന്റെ അല്പം കടന്നതെന്നു തോന്നാവുന്ന അഭിപ്രായം.. യു.പി വരെ പഠിപ്പിക്കാൻ ബിരുദവും, ഹൈസ്കൂളിൽ പഠിപ്പിക്കാൻ ബിരുദാനന്തര ബിരുദവും മാത്രം മാനദണ്ഡമായി എടുത്താൽ മതിയാകും. പഠിപ്പിക്കാനുള്ള കഴിവു പരിശോധിക്കുന്നതിനു പുതിയ മാർഗ്ഗങ്ങൾ കണ്ടെത്തേണ്ടിയിരിക്കുന്നു. ജേർണലിസം എന്നൊരു കോഴ്സ് ഇല്ലാതിരുന്ന കാലത്തും നല്ല വിവരമുള്ള പത്ര പ്രവർത്തകർ ഉണ്ടായിട്ടുണ്ട്. ജേർണലിസമൊന്നും അല്ല അതിന്റെ മാനദണ്ഡം. എന്നതുപോലെ ബി.എഡും, റ്റി.റ്റി സിയും കൊണ്ട് നല്ല അദ്ധ്യാപകരും ആകാൻ കഴിയില്ല. അർപ്പണബോധം (ഇത് മുൻ കൂട്ടി മനസിലാക്കാൻ കഴിയില്ലെന്ന് വാദത്തിനു സമ്മദിക്കാം), പഠിപ്പിക്കാനുള്ള കഴിവ് , അറിവിന്റെ വ്യാപ്തി ഇതൊക്കെ പരിശോധിക്കപ്പെടേണ്ടതാണ്. സർവ്വജ്ഞപീഠം കയറിയവരേ ആദ്ധ്യാപകർ ആകാവൂ എന്നൊന്നും ഈ പറഞ്ഞതിന് അർത്ഥമില്ല.
ഒരുപാട് പറയാനുണ്ട്.എങ്കിലും ഒന്നുകൂടി പറഞ്ഞ് തൽക്കാലം സംതൃപ്തി അടയാം. ഇവിടുത്തെ അൺ എയിഡഡ് സ്കൂളുകളിൽ നക്കാപിച്ചാ ശമ്പളത്തിനു പഠിപ്പിക്കുന്ന യാതൊരു അംഗീകൃത യോഗ്യതകളും ഇല്ലാത്ത അദ്ധ്യാപകർ പഠിപ്പിക്കുന്ന കുട്ടികളുടെ നിലവാരം പൊതു വിദ്യാലയങ്ങളിലെ ബി.എഡുകാരും എം.എഡുകാരും സെറ്റുകാരും നെറ്റുകാരും പഠിപ്പിക്കുന്ന കുട്ടികൾക്ക് ഇല്ലാതെ പോകുന്നത് എന്തുകൊണ്ട്? നമ്മുടെ സർക്കാർ സ്കൂൾ അദ്ധ്യാപകർ അവരുടെ മക്കളെ അവരോളം വിദ്യാഭ്യാസയോഗ്യതകൾ ഇല്ലാത്ത അദ്ധ്യാപകർ പഠിപ്പിക്കുന്ന അൺ എയ്ഡഡ് സ്കൂളുകളിൽ അയക്കുന്നതെന്തുകൊണ്ട്?
സുഹൃത്തേ വിദ്യാഭ്യാസവുമായി ബന്ധമുള്ള ഒരു ബ്ലോഗ് കണ്ടപ്പോൾ മനസിലുള്ള ചില കാര്യങ്ങൾ എഴുതി പോയെന്നേയുള്ളൂ. ഈ അഭിപ്രായങ്ങൾ ഈയുള്ളവൻ അവർകളുടെ കമന്റ് സംഭരണിയായി ഉപയോഗിക്കുന ബ്ലോഗിൽ ഇപ്പോൾ തന്നെ പ്രസിദ്ധീകരിക്കുകയുമാണ്.http://easajimabhiprayangal.blogspot.com. താങ്കൾക്ക് ഈ കമന്റ് ഇഷ്ടപ്പെട്ടിട്ടില്ലെങ്കിൽ താങ്കളുടെ ബ്ലോഗിൽ നിന്ന് ഇത് ഡിലീറ്റ് ചെയ്യവുന്നതല്ലെയുള്ളൂ!
main blog: http://easajim.blogspot.com
സ്നേഹപൂർവ്വം ബ്ലോഗിലെ ഒരു വഴിപോക്കൻ!
ഈയുള്ളവനവകൾ പിന്നീട് ഇട്ട കമന്റ് തഴെ
കലാധരൻ മാഷെ,
ഞാൻ അൺ എയ്ഡഡ് സ്കൂളിന്റെ വക്താവല്ല.രണ്ടുതരം മീഡിയം സമ്പ്രദായത്തെ നഖശിഖാന്തം എതിർക്കുന്ന ആളാണ്. ഇംഗ്ലീഷിനും മലയാളത്തിനും തുല്യപ്രാധാന്യമുള്ള വിദ്യാഭ്യാസത്തെ അനുകൂലിക്കുകയും ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ എന്നൊരു സമ്പ്രദായം തന്നെ നിരോധിക്കണമെന്ന് തീവ്രമായി തന്നെ വാദിക്കുകയും ചെയ്യുന്നു.അല്ലെങ്കിൽ പൊതുവിദ്യാലയങ്ങൾ മുഴുവൻ ഇംഗ്ലീഷ് മീഡിയം ആക്കിക്കൊണ്ട് അൺ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളുകളെ ദുർബലപ്പെടുത്തണം. കാരണം പൊതു വിദ്യാലയങ്ങളിൽ പഠനമാധ്യമം എന്ന നിലയ്ക്കല്ലാതെ തന്നെ മലയാള ഭാഷ നന്നായി പഠിപ്പിക്കാൻ സാധിക്കും.
പണ്ടൊക്കെ ഈ അൺ എയിഡഡ് സ്കൂളുകളിൽ വലിയ സമ്പന്നരും ഉന്നതോദ്യോഗസ്ഥരുമാണ് കുട്ടികളെ അയച്ചിരുന്നതെങ്കിൽ ഇപ്പോൾ ഇടത്തരക്കാരും അതിലും താഴെ വരുമാനമുള്ളവരും പോലും ഇംഗ്ലീഷ് മിഡിയം സ്കൂളുകളിലേയ്ക്കാണ് കുട്ടികളെ അയക്കുന്നത്. ഇത് കണ്ടില്ലെന്നു നടിച്ച് ആദർശം വിളമ്പി നടന്നാൽ ഭാവിയിൽ സർക്കാർ സ്കൂളുകൾ തകരും. തൽക്കാലം എല്ലാ സർക്കാർ സ്കൂളുകളിലും ഓരോ ഡിവിഷൻ എങ്കിലും ഇംഗ്ലീഷ് മീഡിയം ആരംഭിച്ചുകൊണ്ട് ഈ വെല്ലുവിളിയെ അതിജീവിക്കണമെന്നാണ് ഈയുള്ളവന്റെ അഭിപ്രായം. ഇടത്തരക്കാരുടെ കുട്ടികളെയെങ്കിലും കുറച്ചൊക്കെ പൊതുവിദ്യാലയത്തിലേയ്ക്ക് ആകർഷിക്കാൻ ഇതിലൂടെ കഴിയും എന്ന് ചിലയിടങ്ങളിലെ അനുഭവങ്ങൾ തെളിയിക്കുന്നു. മറ്റൊരു മാറ്റം ചിലയിടങ്ങളിൽ ഇന്ന് പ്രകടമാണ്. പണ്ടത്തെ പോലെ അൺ എയിഡഡ് സ്കൂളുകളെകുറിച്ച് വലിയ മതിപ്പില്ല. എണ്ണം പെരുകിയപ്പൊൾ അവയുടെ ഗുണത്തിലും ഇടിച്ചിൽ ഉണ്ടായിരിക്കുന്നുവെന്ന് പരക്കെ അഭിപ്രായമുണ്ട്. പിന്നെ സ്വന്തം മക്കളെ സ്റ്റാറ്റസിന് അൺ എയിഡഡിൽ വിടുന്നവരാണ് നല്ലൊരുപങ്ക്!
മറ്റൊന്ന് ഞാൻ എടുത്ത് പറയട്ടെ; എന്റെ സുഹൃത്തുക്കളായ ചില അദ്ധ്യാപകർ ഇതു പറയുമ്പോഴാണ് മുഖംചുളിക്കുന്നത്. അതായത് പൊതു വിദ്യാലയത്തിൽ അവരുടെ കുട്ടികളെ അയക്കില്ല. ഇത് മാറണം. മാറ്റണം. സ്വന്തം മക്കളെ പൊതുവിദ്യാലയത്തിൽ തന്നെ പഠിപ്പിക്കണമെന്നത് അദ്ധ്യാപകരുടെ സർവീസ് റൂളിന്റെ ഭാഗമാക്കണം. നോക്കൂ, ആർക്കും സർക്കാർ വിദ്യാലയങ്ങൾ വേണ്ട, സർക്കാർ ആശുപത്രികൾ വേണ്ട, സർക്കാർ ബസുകൾ വേണ്ട, പക്ഷെ എല്ലാവർക്കും സർക്കാർ ജോലി വേണം. ഈ മനോഭാവം മാറിയേ പറ്റൂ. മലയാളം മീഡിയം സ്കൂളുകളിൽ മതിപ്പില്ലാത്തവർ പൊതു വിദ്യാലയങ്ങളിൽ ആദ്ധ്യാപകരാകാനും പാടില്ല എന്നു തന്നെ ഞാൻ പറയും. അവർക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും. എന്റെ പിതാവ് സർക്കാർ സ്കൂൾ അദ്ധ്യാപകനായിരുന്നു. ഞാൻ പഠിച്ചതും സർക്കാർ സ്കൂളിൽ തന്നെ. സർക്കാർ സ്കൂളിൽ പഠിച്ചതുകൊണ്ട് ഭാവിതുലഞ്ഞു എന്ന് ഞാൻ ഇന്നും വിശ്വസിക്കുന്നില്ല.
Saturday, November 20, 2010
പിണറായിയെ വില്ലനാക്കുന്നവര്‍
അഴിമതിയും അലവലാതിത്തരങ്ങളും കോൺഗ്രാസ്സ് യു.ഡി.എഫ് നേതാക്കളുടെ അവകാശമായി അംഗീകരിച്ചു കൊടുക്കുന്നവരാണ് പിണറായിക്കും സി.പി.എമ്മിനും എതിരെ അപവാദങ്ങൾ പ്രചരിപ്പിച്ചു നടക്കുന്നത്. പിണറായി കേരള രാഷ്ട്രീയത്തിലെ ശക്തനായ ഒരു നേതവാണ്. ആരെടാ അവിടെ എന്നു ചോദിച്ചാൽ ഞാനെടാ ഇവിടെ എന്നു പറയാൻ ആർജ്ജവമുള്ള നേതാവ്. ഇപ്പോൾ സി.പി.ഐ.എമ്മിന്റെ ഒരു ശക്തിശ്രോതസാണ് പിണറായി വിജയൻ . അതിന്റെ ഒരു വേവലാതി പിണറായി പാർട്ടി സെക്രട്ടറി ആയതുമുതൽ എതിരളികൾക്കുണ്ട്. അതുകൊണ്ടുതന്നെ ആ സഖാവിനെ തകർക്കേണ്ടത് പാർട്ടി ശത്രുക്കളുടെ ആവശ്യമാണ്. പാർട്ടിയെ ക്ഷീണിപ്പിക്കുവാനും നശിപ്പിക്കാനും ഉള്ള ഒരു അവശ്യവസ്തുവാക്കി പിണറായിയെ അവർ ഉപയോഗിക്കുകയാണ്.അല്ലെങ്കിൽതന്നെ അല്പം പരുക്കൻ സ്വഭാവം അരോപിക്കാൻ കഴിയും എന്നതിനപ്പുറം എന്താണ് പിണറായിയിൽ കാണുന്ന ദോഷം? ചങ്കുറപ്പും ഉൾക്കരുത്തും ഉള്ള അടിയുറച്ച ഒരു കമ്മ്യുണിസ്റ്റാണദ്ദേഹം. പാർട്ടിക്കാർക്ക് അതറിയാം.
സിനിമയിലും മറ്റും കാണുന്ന നായക പ്രതിനായക സങ്കല്പങ്ങളിലെന്നപോലെ എല്ലാ തിന്മകളുടെയും പ്രതീകമായി ആ സഖാവിനെയും ഏതാനും സി.പി.ഐ.എം നേതാക്കളെയും ചിത്രീകരിക്കുകയാണ്. ഇതിന്റെ എല്ലാം ലക്ഷ്യം ഈ പാർട്ടിയെ നശിപ്പിക്കുക എന്നതാണ്. പാർട്ടിക്കോ അതിന്റെ നേതാക്കൾക്കോ കാലാകാലങ്ങളിൽ എടുക്കുന്ന നയ സമീപനങ്ങളിലോ പോരായ്മകൾ ഉണ്ടായിട്ടില്ലെന്ന് പാർട്ടി പോലും പറയുന്നില്ല. പിശകുകൾ സ്വയം തിരിച്ചരിഞ്ഞ് തെറ്റ് തിരുത്താനുള്ള ശ്രമങ്ങൾ എപ്പോഴും- ഇപ്പോഴും നടന്നു വരുന്നുമുണ്ട്. ചിന്തിക്കുന്ന, പ്രവർത്തിക്കുന്ന വ്യക്തികൾക്കും പ്രസ്ഥാനങ്ങൾക്കും പാളിച്ചകൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഒന്നും ചെയ്യാനില്ലാത്തവർക്ക് ഒരു തെറ്റും സംഭവിക്കില്ല. അങ്ങനെയല്ലല്ലോ സി.പി.ഐ.(എം.). രഷ്ട്രീയം ഈ പാർട്ടിയ്ക്ക് ഗൌരവമുള്ള ഒരു സാമൂഹ്യ സേവനമാണ്. ഒരു പ്രതിരോധ പ്രസ്ഥാനം എന്ന നിലയിലാണ് അത് പ്രവർത്തിക്കുന്നത്. തെരഞ്ഞെടുപ്പും വിജയപരാജയങ്ങളും ഒക്കെ പാർട്ടി നടത്തുന്ന പോരാട്ടങ്ങളുടെഭാഗമാണ്. എന്തിനു ഭരണം പോലും ഒരു സമരമാണ്. ഭരണകൂടവും ഭരണീയരുമില്ലാത്ത അഥവാ അതിന്റെ ആവശ്യം പോലുമില്ലാത്തത്രയും സമ്പൂർണ്ണമായ ഒരു ലോകം സ്വപ്നം കണ്ടു നടക്കുന്നവരെ സംബന്ധിച്ചിടത്തോളം താൽക്കാലികമായി ലഭിക്കുന്ന ഭരണമൊന്നും പാർട്ടിയെ സംബന്ധിച്ച് ഗൌരവമുള്ള സംഗതികൾ അല്ല. ജനമധ്യത്തിലാണ് പാർട്ടിയുടെ പ്രവർത്തനം.
ലാവ്ലിൻ കേസ് പൊളിഞ്ഞപ്പോൾമുതൽ ഇനിയെന്തു വേണ്ടൂ എന്നു വിചാരിച്ച് വിഷമിച്ച് നടക്കുന്നവരുടെ കൂട്ടത്തിൽ പെട്ടവരാണ് ഇപ്പോൾ ഇ-മെയിലു മായി നടക്കുന്നത്.മുമ്പ് പിണറായിയുടെ വീടെന്നു പറഞ്ഞ് ആരുടെയോ വീടിന്റെ പടം ഇ-മെയിലിൽ പ്രചരിപ്പിച്ച് സഖാവിനെ ആക്ഷേപിച്ചു. ഇപ്പോൾ ചില വിരുതന്മാർ കാർട്ടൂണുമായി ഇറങ്ങി. തമാശയാണത്രേ തമാശ! ഒരു കാര്യം നമുക്കുറപ്പിക്കാം. ഇത്തരം ദുഷ്പ്രചരണങ്ങളുടെ കുത്തൊഴുക്കില്പെട്ടൊന്നും പിണറായി വിജയനോ ഇപ്പോൾ അദ്ദേഹം നയിക്കുന്ന സി.പി.ഐ.എമ്മോ തകരാനൊന്നും പോകുന്നില്ല. ഇന്ത്യൻ രാഷ്ട്രീയത്തിൽ സി.പി ഐ.എം പോലുള്ള പാർട്ടിയുടെ സാന്നിദ്ധ്യം അനിവാര്യമാണ് എന്നത് എതിർ രാഷ്ട്രീയക്കാരടക്കം സമ്മതിക്കുന്ന കാര്യമാണ്. കണ്ണിരിക്കുമ്പോൾ കണ്ണിന്റെ കാഴ്ച അറിയില്ല. ഇത്രയധികം അങ്ങ് അധിക്ഷേപിക്കുവാൻ മാത്രം അത്ര മോശപ്പെട്ട പാർട്ടിയൊന്നുമല്ല ഇന്ത്യയിലെ സി.പി.ഐ.(എം). ഉള്ളതിൽ ഏറ്റവും ഭേദപ്പെട്ട ഒരു പാർട്ടി തന്നെയാണ്. ഈ പാർട്ടിക്കെതിരെയും അതിന്റെ നേതാക്കന്മാർക്കെതിരെയും ദുരുദ്ദേശത്തോടും ദുരുപതിഷ്ടമായും നടക്കുന്ന പ്രചരണങ്ങളെ കണ്ടില്ലെന്നു നടിക്കാനോ അവഗണിയ്ക്കാനോ പാർട്ടിയെ സ്നേഹിക്കുന്നവർക്കു കഴിയില്ല. സ്.പി.ഐ.എമ്മിനേക്കാൾ നല്ലൊരു രാഷ്ട്രീയ പാർട്ടിയെ ഇന്ത്യയിൽ ചൂണ്ടി കാണിച്ചിട്ട് വേണം അതിരുവിടുന്ന ഈ പരിഹാസങ്ങൾ ഒക്കെ സി.പി ഐ (എം) നെതിരെ ചൊരിയാൻ!
Wednesday, November 17, 2010
എസ.എം സാദിക്കിന്റെ ബ്ലോഗില്‍ ഇട്ട കമന്റ്
"ഞങ്ങൾ മക്കയിലെ വിശുദ്ധ ദേവാലയമായ കഅ`ബയുടെ നേരെ തിരിഞ്ഞ്നിൽക്കുന്നു. ലോകത്തിന്റെ ഏത് ഭാഗത്തുള്ള മുസ്ലിമിന്റെ മുഖവും പ്രാർഥനാവേളകളിൽ ഈ ദേവാലയത്തിന് നേരെ തിരിഞ്ഞിരിക്കും. ഞങ്ങളെല്ലാം ഒരു ശരീരം പോലെയാണെന്നും ഞങ്ങളുടെയെല്ലാം ആലോചനകളുടെ മധ്യബിന്ദു ഒരേയൊരു ദൈവമാണെന്നും അർഥം."
നല്ല അറിവു പകരുന്ന ലേഖനം. ഞാൻ മതാശയങ്ങളെ ഇഷ്ടപ്പെടുകയും വിശ്വസികളെ ഏറെ ബഹുമാനിക്കുകയും യഥാർത്ഥ ദൈവവിശ്വാസികളുടെ നന്മകളെയും നൈർമ്മല്യത്തെയും ഇഷ്ടപ്പെടുകയും അവരോടൊക്കെയും സഹകരിക്കുകയും എന്നാൽ സ്വന്തമായി പ്രാർത്ഥനകളെയും ആചാരങ്ങളെയും പിൻപറ്റാതെയും ഇരിക്കുന്നു. ക്രിസ്ത്യാനികൾ യഥർത്ഥ ക്രിസ്ത്യാനികളായും മുസ്ലിങ്ങൾ യഥാർത്ഥ മുസ്ലിങ്ങളും ഹിന്ദുക്കൾ യഥർത്ഥ ഹിന്ദിക്കളും ഒന്നിലും വിശ്വസിക്കത്തവർ യഥാർത്ഥ മാനകിതതാ വാദികളയും ജീവിച്ചാൽ ശാന്തിയും സമാധാനവുമല്ലാതെ ലോകത്ത് ഒന്നുമുണ്ടാലില്ല. വിശ്വാസങ്ങളിൽ എത്ര മായം ചേർക്കപ്പെട്ടിരിക്കുന്നുവോ അത്രത്തോളമുള്ള പ്രശ്നങ്ങളാണ് ഇന്നും ലോകം നേരിടുന്നത്!
Saturday, November 13, 2010
ശ്രീനാഥന്റെ ബ്ലോഗിലെഴുതിയ കമന്റ്
“പന്ത്രണ്ടു മക്കളെ പെറ്റൊരമ്മേ“ യുമായി മധുസൂദനൻ നായർ രംഗപ്രവേശം ചെയ്ത ശേഷം ഒരുപാട് അനുകരണങ്ങൾ ഉണ്ടായി. ഒരുപക്ഷെ മധുസൂദനൻ നായർ അത് തുടങ്ങി വച്ചില്ലായിരുന്നെങ്കിൽ ചിലർ കവികൾ തന്നെ ആകുമായിരുന്നില്ല. കവിതയും സംഗീതവും ഒരുപോലെ ഇഷ്ടപ്പെടുന്നവർക്ക് കവിത ചൊല്ലിക്കേൾക്കുന്നത് ആസ്വാദ്യകരമായ ഒരനുഭൂതി തന്നെയാണ്. ചൊല്ല്ലൽ സാദ്ധ്യതയെ മുൻ നിർത്തി കവിത എഴുതുമ്പോൾ കവിതയ്ക്കുണ്ടാകേണ്ട മറ്റുഗുണങ്ങൾ ഇല്ലാതെ പോകും. അത് സ്വാഭാവികമാണ്. സംഗീതസംവിധായകന്റെ ഈണത്തിനൊപ്പിച്ച് സിനിമാ പാട്ടെഴുതും പോലെയാണ് അത്. എങ്കിലും കവിതയ്ക്ക് പുതിയൊരാസ്വാദക വിഭാഗത്തെ ഉണ്ടാക്കിയെടുക്കുവാൻ സി.ഡി കവിതകൾക്ക് കഴിഞ്ഞിട്ടുണ്ട്. മത്രവുമല്ല കവിതയ്ക്കും ഒരു വിപണിസാദ്ധ്യത കൈവന്നത് ഒരു കണക്കിന് ഗുണംതന്നെ.
സിനിമാപാട്ടും ആൽബം ഗാനങ്ങളും മാത്രമല്ല ചൊൽകവിതകൾക്കും ഇന്ന് ആസ്വാദകരുണ്ട് എന്നത് ആശ്വാസകരമാണ്. ബുദ്ധിജീവികളിൽ മാത്രം (അങ്ങനെ ധരിച്ചും ധരിപ്പിച്ചും നടക്കുന്നവർ) ഒതുങ്ങി നിന്നിരുന്ന കവിത ജനകീയവൽക്കരിക്കപ്പെട്ടതിൽ കാസറ്റ് കവികൾക്കും കവിതകൾക്കും ഒരു വലിയ പങ്കുണ്ട്. പക്ഷെ പിന്നീട് ഈ കാസറ്റ് കവികൾക്ക് കവിത വെറുമൊരു കച്ചവട വസ്തുവായും ആസ്വാദകർക്ക് അത് വെറുമൊരു ഉപഭോഗ വസ്തുവായും മാറി. കാസറ്റ് കമ്പനികൾക്ക് വേണ്ടി കൂലിക്കെഴുതുന്നവരും ചൊല്ലുന്നവരുമായി പല കവികളും മാറി. അങ്ങനെ സിനിമയിലെന്ന പോലെ കൊമേഴ്സ്യൽ- കവികളും “ആർട്ട്‘ കവികളും ഉണ്ടായിവന്നു. ചുരുക്കത്തിൽ ഒരു കവിയായി അംഗീകരിക്കപ്പെടണമെങ്കിൽ , കവിയരങ്ങുകൾക്കും മറ്റും ക്ഷണിക്കപ്പെടണമെങ്കിൽ സ്വന്തമായിട്ടെങ്കിലും ഒരു സി. ഡി. ഇറക്കണമെന്ന നിലയിലായി കര്യങ്ങൾ!
കാമ്പസുകളുടെ കാര്യം പറയുകയാണെങ്കിൽ ഈ കാസറ്റ് കവികൾ അടക്കം പല കവികളെയും വളർത്തി വലുതാക്കിയത് കാമ്പസുകൾ ആണ്. പക്ഷെ ഇന്ന് ആ കാസറ്റ്കവികൾപോലും കാമ്പസുകളിലേയ്ക്ക് പോകുന്നില്ല. കാരണം കുട്ടികൾ വിളിക്കുന്നില്ല. ചൊല്ലുന്ന ഓരോ വരിഉകൾക്കും ഇത്ര രൂപാ എന്ന് ചൊൽകവി വിലപേശിയാൽ ആരു വിളിക്കും ഈ മഹാകവികളെ ? (പണ്ട് ടെലഗ്രാമിന് വാക്കൊന്നിന് ഇത്ര പൈസ എന്നു പറയുന്നതുപോലെയണ് ഇന്ന് പല കവികളും സാംസ്കാരിക സമ്മേളനങ്ങൾക്കു വിളിക്കുമ്പോൾ വില പറയുന്നത് ). എന്തൊക്കെയായാലും കവികതകൾക്ക് നല്ലൊരാരാസ്വാദക സമൂഹം ഉണ്ടായി വന്നിരിക്കുന്നു എന്നത് നല്ലതുതന്നെ. കലയുടെ എല്ലാ മേഖലകളും നല്ല സമ്പത്തുണ്ടാക്കാൻ ഉതകുന്ന രീതിയിലേയ്ക്ക് കാലം പുരോഗമിച്ചിരിക്കെ കവിത എഴുതുന്നവർക്കു മാത്രം കവിത എഴുത്തോ ചൊല്ലലോ വഴി പണമുണ്ടായിക്കൂടെന്ന് പറയുന്നതും ശരിയല്ല. സിനിമയോ മറ്റോ പോലെ അല്ലല്ലോ. കവിയരങ്ങുകളും സാംസ്കാരിക സമ്മേളനങ്ങളും ഒക്കെ വയ്ക്കുന്നവർ സമ്പന്നരായിരിക്കില്ലല്ലോ. പ്രയാസപ്പെട്ടായിരിക്കും പരിപാടികൾ സംഘടിപ്പിക്കുക.
"പുതിയ കവികൾ കാമ്പസുമായി കമ്യൂണിക്കേറ്റ് ചെയ്യുന്നതിൽ വിമുഖരാണ്. കടമ്മനിട്ടയായാലും ബാലചന്ദ്രനായാലും ഒക്കെ ക്യാമ്പസിലെ സജീവ സാന്നിദ്ധ്യങ്ങളായിരുന്നു." എന്ന് ശ്രീനാഥ് തന്റ് ബ്ലോഗിൽ എഴുതിയിരിക്കുന്നു. ഇത് പറയുമ്പോൾ നാം ഓർക്കേണ്ടത്, ഇന്ന് കാമ്പസുകൾക്കാവശ്യം കവികളെയും കഥാകൃത്തുക്കളെയും ഒന്നുമല്ല വല്ല സീരിയൽ നടന്മാരെയോ മിമിക്രിക്കാരെയോ ഒക്കെയാണ്. സർഗ്ഗാത്മക കലാലയം എന്നൊന്ന് ഇന്നുണ്ടോ? പ്രൊഫഷണലുകളെ സൃഷ്ടിക്കുക എന്നിടത്തേക്ക് മാത്രം വിദ്യാഭ്യാസം ചുരുങ്ങിക്കൊണ്ടിരിക്കുന്നതാണ് കാലം. ചിലർക്കാകട്ടെ വിദ്യാഭ്യാസം ഒരു അലങ്കാരമായി മാറിയിരിക്കുന്നു. അങ്ങനെയുള്ളിടത്ത് എന്ത് സർഗ്ഗാത്മക കലാലയം. ഇന്ന് കലാലയത്തിനു പുറത്ത് ഒരു വായനശാല കണ്ടിട്ടുള്ള എത്ര വിദ്യാർത്ഥികൾ കാണും, നമ്മുട കാമ്പസുകളിൽ ?
മറ്റൊന്ന്, ആനുകാലികങ്ങളിൽ വരുന്ന കവിതകൾ ഇന്ന് ആരാലും വായിക്കപ്പെടുന്നതേയില്ല. വളരെ കുറച്ചാളുകൾ മാത്രമാണ് ആനുകാലികങ്ങൾ വാങ്ങുന്നതുതന്നെ. അതാകട്ടെ മിക്കവരും അലങ്കാരത്തിന് വാങ്ങുന്നവരാണ്. മറ്റൊന്ന് ഇന്നും ചില “വിശിഷ്ട” പദവിയുള്ള ആനുകാലികങ്ങളിൽ ആരുടെയെങ്കിലും സൃഷ്ടി -കവിതയായാലും മറ്റെന്തായാലും പ്രസിദ്ധീകരിക്കപ്പെട്ടാൽ മാത്രമേ അവർ സാഹിത്യകാരന്മാരായി തന്നെ അംഗീകരിക്കപ്പെടുന്നുള്ളൂ. സമൂഹത്തിന്റെ ഒരു കാഴ്ചപ്പാട് അങ്ങനെയാണ്. പുസ്തകമാണെങ്കിലും വൻകിട പ്രസാധകർ ഇറക്കിയാൽ മാത്രമേ എഴുത്തുകാരന് സാമൂഹികാംഗീകാരം ലഭിക്കുന്നുള്ളൂ. സത്യത്തിൽ ഉന്നതനിലവാരത്തിലുള്ളതെന്നു പരക്കെ കരുതപ്പെടുന്ന വൻ കിട പ്രസിദ്ധീകരണങ്ങളിൽ വരുന്നതിനേക്കാൾ മികച്ച കൃതികൾ ചെറു പ്രസിദ്ധീകരണങ്ങളിൽ വരുന്നുണ്ട്. പുസ്തകങ്ങളുടെ കാര്യവും അങ്ങനെ തന്നെ. വലിയ എഴുത്തുകാർ എഴുതുന്നവയേക്കാൾ മികച്ച കൃതികൾ പല എഴുത്തുകാരും സ്വന്തം നിലയിലും ചെറുകിട പ്രസാധകർ മുഖാന്തരവും പ്രസിദ്ധീകരിക്കുന്നുണ്ട്.
അതുപോലെ ബ്ലോഗുകളിൽ എല്ലാത്തരം രചനകളും വരുന്നുണ്ട്. ബ്ലോഗുകളിൽ വരുന്ന കവിതകൾ പലതും ഉയർന്ന നിലവാരത്തിലുള്ളവയാണ്. അവനവൻ പ്രസാധനം ആയതുകൊണ്ട് തീരെ നിലവാരം ഇല്ലാത്തവയും ബ്ലോഗുകളിൽ വരാം. പക്ഷെ എന്നുവച്ച് മികച്ചവയെ അവഗണിക്കുന്നത് ശരിയല്ല. കവിതാസ്വാദകരെ സംബന്ധിച്ച് കവിതകൾ മേയാൻ ഇന്ന് ഏറ്റവും പറ്റിയ ഒരു മേച്ചിൽ പുറമായി മാറിയിട്ടുണ്ട് ബ്ലോഗുകൾ. പക്ഷെ വായനയും എഴുത്തും ആഗ്രഹിക്കുന്ന നല്ലൊരു പങ്ക് ആളുകൾക്കും കമ്പെട്ടിയുടെയും തമ്മിൽവലയുടെയും ഉപയോഗം അറിയില്ലാ എന്ന കുറവ് ഇനിയും പരിഹരിക്കേണ്ടി ഇരിക്കുന്നു. കമ്പെട്ടിയുടെയും വലയുടെയും മേഖലയിൽ വ്യാപരിക്കാൻ അറിയാത്തത് സാഹിത്യ കുതുകികൾക്ക് വലിയ നഷ്ടമാണ്. ആരൊക്കെ അവഗണിച്ചാലും ബ്ലോഗുകൾ എഴുത്തിന്റെയും വായനയുടെയും മേഖലയിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു മാധ്യമമായി വളർന്നുകഴിഞ്ഞിരിക്കുന്നു; ഇപ്പോഴും വളർന്നുകൊണ്ടേയിരിക്കുകയും ചെയ്യൂന്നു. ബ്ലോഗുകൾ വഴി ഓരോ പൌരനും ജേർണലിസ്റ്റുകളും സാഹിത്യകാരൻമരും ആായിത്തീരുന്ന നിലയിലേയ്ക്ക് കാലം പുരോഗമിക്കുന്നു. ഇന്റെർനെറ്റ് സാക്ഷരത വർദ്ധിക്കുന്നതിനനുസരിച്ച് ബ്ലോഗുകളുടെയും മറ്റും എണ്ണം കൂടിക്കൊണ്ടിരിക്കും.
ഇനിയും കവിതകളെയെ പറ്റി കൂടുതൽ പറയുകയാണെങ്കിൽ നല്ല കവിതകൾ എക്കാലത്തും ഉണ്ടാകാറുണ്ട്. ഇപ്പോഴും നല്ല കവിതകൾ എഴുതപ്പെടുന്നുമുണ്ട്. ഒരു സാമൂഹ്യ സാഹചര്യം നിശ്ചയമായും ആവശ്യപ്പെടുകയും അങ്ങനെ കവിത ഉണ്ടാകുകയും അത് സാമൂഹ്യപരിവർത്തനത്തിന് കാരണമായി തീരുകയും ചെയ്യുമ്പോൾ മാത്രമാണ് കവിതയെന്നല്ല ഏതൊരു സാഹിത്യ സൃഷ്ടിയും ഒരു മഹാസംഭവവും ചരിത്രവും ഒക്കെ ആയി മാറുന്നത്. ആശാന്റെയും വള്ളത്തോളിന്റെയും മറ്റും കൃതികളുടെ ചരിത്രപ്രാധാന്യം കൊണ്ട് നമുക്ക് ഇതിനെ ഉദാഹരിക്കാം. ടാഗോറിന്റെ കൃതികൾ ദേശീയ സമരത്തെ ഉത്തേജിപ്പിച്ചുവെന്നതുപോലെ വേറെയും ഉദാഹരണങ്ങൾ ഉണ്ട്. എന്നാൽ എല്ലായ്പോഴും ഒരു സാഹിത്യ സൃഷ്ടി ഉണ്ടാകുമ്പോൾ അത് ഒരു ആവിഷ്കാരം എന്നതിനപ്പുറം സാമൂഹ്യ പ്രാധാന്യം നേടിക്കൊള്ളണം എന്നില്ല. അതുകൊണ്ട് ആ കൃതികൾക്ക് മൂല്യമില്ലെന്നു വരുന്നില്ല. കലയും സാഹിത്യവും ഒക്കെ സമൂഹത്തെ സദാ ഉത്തേജിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു തുടർപ്രക്രിയയാണ്. കാലാകലങ്ങളിൽ നിലവാരമുള്ളതും ഇല്ലാത്തതുമായ രചനകൾ ഉണ്ടായിക്കൊണ്ടിരിക്കും. കവിതയും ഇതിൽ നിന്നു വ്യത്യസ്ഥമല്ല.
കവിതയ്ക്ക് വായനക്കാർ കുറയുന്നെങ്കിൽ അത് കവിതയിലെ യാഥാസ്ഥിതിക സ്വഭാവം മുറുകെ പിടിക്കുന്നതിനാലും, സങ്കീർണ്ണമായ വാക്യ ഘടനയും ബിംബങ്ങളും മറ്റും കോണ്ട് കവിതയെ ദുർഗ്രാഹ്യമാക്കി, ഭാഷാപരമായ പരിമിതികൾ ഉൾക്കൊള്ളുന്ന സാധാരണ വായനക്കാരെ പരീക്ഷിക്കുന്നതുകൊണ്ടുമാണ്. ദുർഗ്രാഹ്യമായി എഴുതുന്നതെന്തോ അതാണ് ചിലർക്ക് കവിത. ഇത് ഒരു തരം ബുദ്ധിജീവി ജാഡയാണ്. ആർക്കും മനസിലാകാത്ത വിധം കുറെ പദങ്ങൾ തോന്നുമ്പോലെ കടലാസിലോ ബ്ലോഗിലോ മറ്റോ പറക്കി ഒട്ടിച്ചുവച്ചാൽ അതാണ് കവിതയെന്ന അവകാശവാദം അംഗീകരിക്കുന്നിടത്ത് കവിത മരിച്ചു വീഴുന്നു. ഭാഷയിൽ ഡോക്ടറേറ്റെടുത്തവർക്ക് മാത്രം മൊത്തിക്കുടിക്കാനുള്ളതല്ല കവിത. അത് സാധാരണക്കാരന് അപ്രാപ്യമാക്കുന്നിടത്ത് സാഹിത്യം ലക്ഷ്യം തെറ്റുകയാണു ചെയ്യുന്നത്. കവിക്ക് തോന്നുന്നത് എഴുതുക; വായിക്കുന്നവന് തോന്നുന്ന അർത്ഥത്തിൽ വ്യാഖ്യാനിക്കുകയും സ്വീകരിക്കുകയും ചെയ്യുക എന്നിടത്ത് കവിയും വായനക്കാരനും ഒരു പോലെ പരാജിതനാകുകയാണ് ചെയ്യുന്നത്.
എഴുത്തുകാരന്റെ നിലവാരത്തിലേയ്ക്ക് ഓരോ വായനക്കാരനെയും വളർത്തിയെടുത്ത ശേഷം കൃതി വായിപ്പിക്കുക എന്നത് പ്രായോഗികമല്ല. ആനിലയിൽ കവിതയായാലും മറ്റു സാഹിത്യസൃഷ്ടികളായാലും വായനക്കാർ എന്ന സമൂഹത്തിലെ ഭൂരിപക്ഷ താല്പര്യത്തെ മാനിക്കാനുള്ള ജനാധിപത്യബോധം എഴുത്തുകാരിൽ ഉണ്ടാകണം. വായനാസമൂഹത്തിലെ ഭൂരിപക്ഷം എന്നു പറയുന്നത് ശരാശരി നിലവാരത്തിലും അതിനു താഴെയും ഉള്ളവരാണ്. അവർക്ക് മനസിലാകുന്നില്ലെങ്കിൽ, പ്രയോജനപ്പെടുന്നില്ലെങ്കിൽ പിന്നെ സാഹിത്യസൃഷ്ടിയുടെ ലക്ഷ്യം എന്താണ്? ഉയർന്ന ഭാഷാജ്ഞാനമുള്ള എഴുത്തുകാരുടെയും അങ്ങനെ തന്നെയുള്ള വായനക്കാരുടെയും ബുദ്ധിപരമായ വ്യായാമത്തിനുള്ളതാണ് സാഹിത്യരചനയെന്ന് കരുതുന്നവർക്ക് കവിതയെയും അങ്ങനെതന്നെ സമീപിക്കാം. അത് ഭാഷയുടെ നിലനില്പിനും വളർച്ച്യ്ക്കും സഹായകമായേക്കാം. പക്ഷെ സാഹിത്യകർമ്മം ഭാഷാപരമായ ധർമ്മങ്ങൾ മാത്രം ഉൾക്കൊള്ളുന്നതല്ലല്ലോ. എന്തായാലും കവിതയടക്കം ഓരോരുത്തരുടെയും സാഹിത്യ സങ്കല്പങ്ങൾ എന്തുതന്നെയയാലും നമുക്ക് നല്ല രചനകൾ ഉണ്ടാകട്ടെ!
Tuesday, November 9, 2010
ജാസ്മിക്കുട്ടിയുടെ മുല്ലമൊട്ടുകൾ എന്ന ബ്ലോഗിൽ ഇട്ട കമന്റ്
ബന്ധപ്പെട്ട പോസ്റ്റ് വയിക്കാൻ ഈ ലിങ്ക് വഴി പോവുക
ചിലത് അങ്ങനെയാണ്. മരുഭൂമിയിലെ മരുപ്പച്ച പോലെ!നമ്മൾ ആഗ്രഹിക്കിഉന്നിടത്തോ പ്രതീക്ഷിക്കിനിടത്തോ അവ കാണണമെന്നില്ല. തീരെ പ്രതീക്ഷിക്കാത്തിടത്ത് കാണുകയും ചെയ്യും. മായിക രാവിൽ മാനസ വൃന്താവനം ഉണരുമ്പോൾ മാമല നാട്ടിനെകുറിച്ച് ഓർക്കാതിരിക്കുന്നതെങ്ങനെ? മാദകഗന്ധം പടരാതിരിക്കുന്നതെങ്ങനെ? വേരുകൾ അവിടെയായിരിക്കുമ്പോൾ!പക്ഷെ നീലാകാശം വിരിയിച്ച നീലിമ അവിടെ കാണാതെ പോകുമ്പോഴാണല്ലോ, നിറങ്ങൾ ചാലിച്ച സായം സന്ധ്യതൻ അരുണാഭ കാണാതെ പോകുമ്പോഴാണല്ലോ നാം പുതിയ ആകാശങ്ങൾക്ക് കീഴിലേയ്ക്ക് പറിച്ചു നടപ്പെടുന്നത്. അതൊരു പക്ഷെ മരുഭൂമിയിലെയ്ക്കുമാകാം. അവിടെ മരുപ്പച്ചകളുണ്ടാകാം. പക്ഷെ മനസിലാകാത്തത് അതല്ല, അവിടെയും കവയിത്രി മരീചികകൾ തീർത്ത മരുപ്പച്ചയും അതിലെ നിഴലാട്ടങ്ങളും മാത്രം കാണേണ്ടി വരുന്നതെന്തുകൊണ്ടാണ്? ശരിക്കും അങ്ങനെ തന്നെയോ.....?
ഹംസ ആലുങ്ങലിന്റെ ബ്ലോഗ്പോസ്റ്റിൽ ഇട്ട കമന്റ്
പോസ്റ്റിന്റെ ഒന്നാം ഭാഗം ഈ ലിങ്കുവഴിചെന്നാൽ ബൂലോകം ഓൺലൈനിൽ വായിക്കാം
ബ്ലോഗിൽ ഇട്ടതുകൊണ്ട് ഈ കമന്റെഴുതാൻ കഴിയുന്നു. നന്ദി! ഈ റിപ്പോർട്ട് ഞെട്ടിക്കുന്നതുതന്നെ. പക്ഷെ ഇതൊക്കെ എത്രയോ കാലങ്ങളായി നാട്ടിൽ അങ്ങോളം ഇങ്ങോളം നടക്കുന്നു. സാമൂഹ്യമായി അംഗീകരിക്കപ്പെട്ടത്പോലെയാണ് ഇതൊക്കെ നടക്കുന്നത്. കാരണം നമ്മുടെ നിയമപാലകരൊക്കെ സ്വയം തീർക്കുന്ന പരിമിതികൾക്കുള്ളിലാണ്. നിയമങ്ങൾക്കുമുണ്ട് പരിമിതികൾ. മുതലാളിത്ത സമൂഹത്തിൽ ഇത്തരം ജീർണ്ണതകൾ സംഭവിച്ചുകൊണ്ടേയിരിക്കും. ഇവിടെ പ്രശ്നം പൂച്ചയ്ക്കാര് മണികെട്ടും എന്നതുതന്നെ! ഭരണാർത്ത് വർഗ്ഗങ്ങൾ ഇതൊന്നും ശ്രദ്ധിക്കുകയുമില്ല. മുതലാളിത്തത്തിന്റെ ജീർണ്ണതകൾ ബാധിച്ച അവർ അധികാരത്തിനു വേണ്ടിയുള്ള മത്സരങ്ങളിലാണ് കൂടുതൽ തല്പരർ. മനുഷ്യസ്നേഹികൾ ഇതുപോലെ റിപ്പോർട്ടുകാൾ എഴുതും. പ്രതികരിക്കും. നമ്മൾ കമന്റെഴുതും. സാധാരണമനുഷ്യർക്ക് എന്താണ് ചെയ്യാൻ കഴിയുക! താങ്കൾ തൊഴിലിന്റെ ഇതു ചെയ്യുന്നു. നല്ല കാര്യം. മറ്റു മേഖലകളിൽ ഉള്ളവർ ഇതിലൊന്നും ശ്രദ്ധാലുക്കളും അല്ല. ഇവിടെ ഇതും ഇതിലപ്പുറവും നടക്കും. ആരുണ്ടിവിടെ ചോദിക്കാൻ?
രണ്ടാം ഭാഗത്തിന് ഇട്ട കമന്റ്
ബന്ധപ്പെട്ട ആ പോസ്റ്റ് ഈലിങ്കുവഴി ചെന്ന് ബൂലോകം ഓൺലൈനിൽ വായിക്കാം
നാണംകെട്ടും പണം നേടിയാൽ നാണക്കേടാ പണം മാറ്റിക്കൊള്ളും എന്നല്ലേ ചൊല്പ്രമാണം. നമ്മുടെ നാട്ടിൽ മാത്രമല്ല, കേരളത്തിനു പുറത്തും വിദേശത്തും ഒക്കെ അരുതാത്ത തൊഴിഉലുകൾ ചെയ്ത് സമ്പാദ്യങ്ങളുമായി നാട്ടിൽ വരുമ്പോൾ അവർ എങ്ങനെയും പണമുണ്ടാക്കാൻ മിടുക്കുള്ളവർ എന്ന നിലയിൽ മാനിക്കപ്പേടുന്നു. നാട്ടിൽ ചില്ലറ കൂലിപ്പണിയും ചെയ്ത് തട്ടിമുട്ടി ജീവിക്കുന്നവരോട് സമൂഹത്തിനു പുച്ഛമാണ്. കാരണം അവർക്ക് വലിയ സമ്പാദ്യങ്ങളില്ല. സമൂഹത്തിന്റെ ഇത്തരം മനോഭാവങ്ങളിൽ മാറ്റം ഉണ്ടാകാത്തിടത്തോളം പണമുണ്ടാക്കാൻ എന്ത് മോശപ്പെട്ട പണിയും ചെയ്യാൻ ഒരു വിഭാഗം ആളുകൾ തയ്യാറാകും. ഗൾഫിൽ പോയി ചാരായം വാറ്റി പണമുണ്ടക്കിക്കൊണ്ടുവരുന്നവൻ ഇവിടെ മാന്യൻ. ഇവിടെ വയറ്റിപ്പിഴപ്പിനുവേണ്ടി ചാരായ ഷാപ്പിൽ ഒഴിച്ചു കൊടുക്കാൻ നിൽക്കുന്ന തൊഴിലാളിയ്ക്ക് ഒരു മാന്യതയും ഇല്ല താനും. നമുടെ സമൂഹത്തെ ഇന്നും അടക്കിവാഴുന്നത് ധനദുർദ്ദേവത!
Sunday, August 15, 2010
കുഞ്ഞൂസിന്റെ ബ്ലോഗിലിട്ട കമന്റ്
ബൂലോകം ഓൺലെയിനിൽ കുഞ്ഞൂസിന്റെ ബ്ലോഗിലിട്ട കമന്റ്
ഇതിപ്പോ എന്തു പറയാനാ! രണ്ടുപേരുടെ ജീവിതവും പോയില്ലേ? മകൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവയ്ക്കാൻ തീരുമനിച്ച സ്ഥിതിയ്ക്ക് ജീവിതം അതിനു വേണ്ടി ആ അമ്മയ്ക്ക് ത്യജിച്ചു ജീവിക്കാമായിരുന്നില്ലെ? ഇപ്പോൾ മകൾ ഇല്ലാതെയുമായി. അമ്മ ജയിലിലുമായി. മകളെ കൊന്നവൾ എന്നൊരു പേരുദോഷവും. ഒരിടത്ത് ആ കുട്ടിയുടെ ജീവിതം സുരൽക്ഷിതമല്ലെങ്കിൽ അതിനെയും കൊണ്ട് മറ്റെവിടെയെങ്കിലും പോകാമായിരുന്നില്ലേ? ദുരന്തങ്ങളിൽ നിന്നും രക്ഷപ്പെടാൻ സ്വം മരിക്കുകയൊ മറ്റൊരാളെ കൊല്ലുകയോ ചെയ്യുന്നത് ശരിയാണോ? ദയാവധം അർഹിക്കുന്നവർക്ക് പോലും അത് കൊടുക്കുന്നതിനെ സമൂഹം അംഗീകരിക്കുന്നില്ല എന്നിരിക്കെ സ്വന്തം മകൾക്ക് ഒരു ദയാവധം കൊടുത്തു എന്നു പറഞ്ഞാലും അതിനു ന്യയീകരണമില്ല. മാത്രവുമല്ല. മകൾ മരണത്തിലൂടെ രക്ഷപെട്ടു. പക്ഷെ അമ്മയോ? അവരുടെ ജീവിതത്തിന്റെ നല്ലൊരു ഭാഗം ജയിലിലായില്ലേ? ശിക്ഷ കഴിഞ്ഞ് ജയിൽ മോചിതയായി വന്നാലും പശ്ചാത്താപം ഈ അമ്മയെ ജീവിതത്തിൽ ഉടനീളം വേട്ടയാടില്ലേ? സമൂഹത്തിന്റെ ശകാരവാക്കുകൾ വേറെയും. അപ്പോൾ ആ അമ്മ ചെയ്തത് ഒരു കയ്യബദ്ധം ആയിപ്പോയില്ലേ? എന്തായാലും സംഭവിച്ചു പോയി. ഇനി യാഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെട്ട് ശേഷിക്കുന്ന കാലം ജീവിക്കുക എന്നത് അമ്മയ്ക്ക് ഒരു പോംവഴി തന്നെയാണ്. മനുഷ്യമനസ്സ് സങ്കീർണ്ണമാണ്. ചില നിമിഷങ്ങളിൽ മനുഷ്യൻ ഇങ്ങനെയൊക്കെ ചെയ്തുപോകാം. കൂടുതൽ ഒരുനിമിഷം ചിന്തിക്കാൻ തയ്യാറകാത്തതിൽ വരുന്ന ദുരന്തമാണ്. സ്വന്തം അബദ്ധത്താലാണെങ്കിലും കഴിഞ്ഞതിനെക്കുറിച്ചോർത്ത് വേവലാതിപ്പെടാതെ ശേഷിക്കുന്ന ജീവിതം ജീവിച്ചു തീർക്കുവാൻ ആ അമ്മയോട് പറയുക. പശ്ചാത്താപമാണ് സ്വന്തം മനസിന്റെ കോടതിയിൽ നൽകാവുന്ന പരമാവധി സ്വയം ശിക്ഷ. പശ്ചാത്താപം മനസിനെ പവിത്രമാക്കുമെന്ന് വിശ്വസിക്കുക. അതിനപ്പുറമുള്ള ജയിൽ ശിക്ഷയൊക്കെ സമൂഹത്തിന്റെ ഭാവി സുരക്ഷയ്ക്കായി മനുഷ്യൻ ഉണ്ടാക്കി വച്ചിട്ടൂള്ളതാണ്. മനുഷ്യൻ തെറ്റുകളിലേയ്ക്ക് വഴുതി പോകാതെ സൂക്ഷിക്കുന്നതിനും തെറ്റുകൾ ആവർത്തിക്കാതിരിക്കുന്നതിനും. ആ അമ്മയോട് സമാധാനമായി ഇരിക്കാൻ മാത്രം പറയുക. ഇനി അവർക്ക് മറ്റൊരു തെറ്റ് ചെയ്യേണ്ടി വരികയുമില്ലല്ലോ! മരിച്ചവർ തമ്മിൽ കാണാൻ കഴിയുമായിരുന്നെങ്കിൽ ഒരു പക്ഷെ ആ മകൾ അമ്മയ്ക്ക് മാപ്പുകൊടുക്കുമായിരുന്നുവെന്ന് അവരെ പറഞ്ഞ് സമാധാനിപ്പിക്കുക.
ബന്ധപ്പെട്ട പോസ്റ്റ് വായിക്കാൻ ഇതുവഴി
Monday, August 9, 2010
ബ്ലോഗ് മീറ്റ്: ചിത്രകാരന്റെ ബ്ലോഗിലിട്ട കമന്റ്
ബന്ധപ്പെട്ട പോസ്റ്റ് ഇവിടെ
ഞാൻ ആദ്യമായാണ് ഒരു പൊതു ബ്ലോഗ് മീറ്റിൽ പങ്കെടുക്കുന്നത്. (ഇതിനുമുൻപ് തിരുവനന്തപുരത്ത് കൂട്ടം മീറ്റിൽ പങ്കെടുത്തിരുന്നു. അതും ആദ്യം.)ആദ്യമായിട്ടായതുകൊണ്ടാകാം എനിക്ക് നല്ല അനുഭവമായിരുന്നു. കുറച്ചു പേരെ ആദ്യമായി നേരിൽ കാണാൻ കഴിഞ്ഞു. സിസ്റ്റം പണിമുടക്കിയതു കാരണം യഥാസമയം മീറ്റിനെ വിലയിരുത്തി പോസ്റ്റിടാൻ കഴിഞ്ഞില്ല. ഈയുള്ളവൻ രാത്രി പതിനൊന്നു മണിയോടെ വീട്ടിൽ എത്തി.
പിന്നെ ഈയുള്ളവൻ അവിടെ വച്ച് വെള്ളമടിച്ചില്ല. വെള്ളമടിക്കറുമില്ല. അതുകൊണ്ടുതന്നെ വെള്ളസംബന്ധമായ ഒരു അന്വേഷണം നടത്തിയുമില്ല. അതുകൊണ്ട് ആരെങ്കിലും വെള്ളമടിക്കുന്നോ എന്ന് കണ്ടതുമില്ല. അറിഞ്ഞതുമില്ല.
ഇനി അഥവാ ആരെങ്കിലും വെള്ളമടിച്ചിരുന്നെങ്കിൽതന്നെ മീറ്റ് നടന്ന ഹാളിനുള്ളിൽ എന്തെങ്കിലും ബുദ്ധിമുട്ടുകൾ ആരും ഉണ്ടാക്കിയിട്ടില്ല. മീറ്റ് അതിന്റെ വഴിക്കു നടന്നു. ആദ്യം നിശ്ചയിച്ച സ്ഥലത്തുനിന്ന് മാറ്റിയതുകൊണ്ടൊ കാലാവസ്ഥയുടെ പ്രശ്നം കൊണ്ടോ എന്തോ പ്രതീക്ഷിച്ചപോലെ പ്രാതിനിധ്യം ഉണ്ടായില്ല എന്നതു നേരുതന്നെ.
ഇനി അഥവാ എന്തെങ്കിലും സുഹൃദക്കൂടലുകൾ പിന്നാമ്പുറത്ത് നടന്നിരുന്നെങ്കിൽ തന്നെ, അവിടെ അതു മാത്രമാണ് നടന്നതെന്ന മട്ടിൽ പോസ്റ്റിട്ട് ബ്ലോഗ് മീറ്റിനെ അപകീർത്തിപ്പെടുത്തേണ്ടിയിരുന്നില്ല എന്നാണ് ഈയുള്ളവന്റെ അഭിപ്രായം. ഇതിപ്പോൾ അവിടെ വച്ച് മദ്യം കഴിക്കാത്തവർക്ക് കൂടി അപമാനമായി.
ഔപചാരികതകൾ ഇല്ലാതെ നടക്കുന്ന ഒരു സംഗമം നടക്കേണ്ട രീതിയിൽതന്നെ നടന്നു എന്നാണ് ഈയുള്ളവനു തോന്നിയത്. പിന്നെ മുരുകൻ കാട്ടാക്കട വന്ന് കവിതചൊല്ലിയാൽ ബ്ലോഗ് മീറ്റിന് അല്പം കൊഴുപ്പുകൂടും എന്നല്ലാതെ അതൊന്നും ബൂലോകസംഗമങ്ങളിൽ പാടില്ലാ എന്ന അലിഖിതനിയമം എന്തെങ്കിലും ഉള്ളതായി ഈയുള്ളവന് അറിയില്ലായിരുന്നു.
എന്തായാലും ഞാൻ ബ്ലോഗിൽ വന്നപ്പോൾ മുതൽ നേരിട്ട് കാണണം എന്ന് ആഗ്രഹിച്ചിരുന്ന കുറച്ചു പേരെയെങ്കിലും അവിടെ വച്ച് നേരിൽ കാണാൻ കഴിഞ്ഞു എന്നുള്ളത് എനിക്ക് സന്തോഷമായി.
മുള്ളൂക്കാരൻ,കാപ്പിലാൻ, സജ്ജീവേട്ടൻ, പാവപ്പെട്ടവൻ, ഹരീഷ് തൊടുപുഴ തുടങ്ങിയവരെയൊക്കെ (എല്ലാവരുടെയും പേരു പറഞ്ഞ് നീട്ടുന്നില്ലെന്നേയ്യുള്ളൂ)നേരിൽ കാണാനും പരിചയപ്പെടാനും കഴിഞ്ഞത്തിലുള്ള സന്തോഷമാണ് എനിക്ക് പങ്കുവയ്ക്കുവാനുള്ളത്.
പിന്നെ അരുതാത്തത് നടന്നെങ്കിൽ അതിനെ വിമർശിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. വിമർശനം പറയരുതെന്ന് നമുക്കാരോടും പറയാൻ കഴിയില്ല. എന്നാൽ സ്വയം പല്ലിൽകുത്തി മണപ്പിക്കുന്നതരത്തിൽ ബ്ലോഗ് മീറ്റിന്റെ നല്ല വശത്തെ മുഴുവൻ മറച്ചുപിടിച്ച് കലഹിക്കേണ്ടതുണ്ടോ എന്ന പരിശോധിക്കപ്പെടേണ്ടതുണ്ട്. പിന്നെ ബൂലോകമല്ലേ, എല്ലാം അവരുടെ സ്വാതന്ത്ര്യം എന്നല്ലാതെ എന്തു പറയാൻ!
എന്തായാലും ബ്ലോഗ്മീറ്റിനെക്കുറിച്ച് ഞാൻ നല്ലതേ പറയുന്നുള്ളൂ. അതു് കഴിയുമെങ്കിൽ ഒരു പോസ്റ്റായി ഇടും.
Saturday, June 26, 2010
കമന്റുകള്‍ മറുപടികള്‍-വഴിയരികിലെ പൊതുയോഗം
ബന്ധപ്പെട്ട വിശ്വമാനവികം പോസ്റ്റിലേയ്ക്കുള്ള ലിങ്ക് ഇവിടെ
Anonymous said...
സക്കറിയ വിവാദത്തില്‍ സിക്രട്ടറി പാര്‍ട്ടിയെ മതത്തോടു ഉപമിച്ചതോടെ സിണ്ടിക്കേറ്റ് ബ്ലോഗ്ഗര്മാര് പാര്‍ട്ടിയെ ബാധിക്കുന്ന എന്തു സംഭവമുണ്ടായാലും അതു മതാചാരങ്ങളെ ബന്ന്ധിപ്പിച്ചു സിക്രട്ടറിയുടെ ലൈന്‍ വലിച്ചു നോക്കി നടപ്പാണ്. പൊതുവഴിയില്‍ പൊതു ജനത്തെ തടയുന്ന പരിപാടി കോടതി നിരോധിച്ചപ്പോല്‍ പൊങ്കാല, പെരുന്നാള്‍, നേര്‍ച്ച എന്നൊക്കെ പറഞ്ഞു ബ്ലോഗുകള്‍ തോറും ഓടി നടക്കുവാണ്. പൊങ്കാല നിരൊധിക്കുമോന്നറിയാന്‍ കോടതിയില്‍ ഒരു ഹര്‍ജി കൊടുത്തു നോക്കണം ഹേ...
അല്ലാതെ ഒരുമാതിരി മോഷണക്കേസില്‍ കോടതി ശിക്ഷിച്ച പ്രതി എല്ലാ കള്ളന്മാരേയും ശിക്ഷിച്ചിട്ടു മതി തന്നെ ശിക്ഷിക്കാന്‍ എന്നു പറഞ്ഞു നടക്കാതെ...
പൊങ്കാല നിരൊധിച്ചാലും ജനം ജീവിക്കും, പക്ഷേ കൂതറ പൊതു വഴി യോഗങ്ങള്‍ നിരൊധിച്ചാല്‍ അതിന്റെയൊക്കെ പേരു പറഞ്ഞു പിരിച്ചു ജീവിക്കുന്ന നമ്മള് എന്തു ചെയ്യും.
ഒരു സഖാവു ചോദിക്കുന്നത് പൊതുവഴിയിലെ സമരം ബ്രിട്ടീഷുകാര്‍ നിരൊധിച്ചിട്ടാരാ വകവച്ചത് എന്ന്...
സഖാവേ.. ബ്രിട്ടിഷുകാരൊക്കെ പോയി, ഇപ്പോല്‍ ഇന്ത്യാക്കര്‍ ഉണ്ടാക്കിയ ഭരണവും കോടതിയുമാ ഇവിടെയുള്ളത് എന്ന് ഒന്നോര്‍ക്കുന്നത് നന്നായിരിക്കും എന്നല്ലാതെ എന്തു പറയാന്‍...
അനോണിപ്പൊന്നേ,
അനോണികൾ മറുപടി അർഹിക്കുന്നില്ല; എങ്കിലും :
അനോണി : “പൊതുവഴിയില്‍ പൊതു ജനത്തെ തടയുന്ന പരിപാടി കോടതി നിരോധിച്ചപ്പോല്‍ പൊങ്കാല, പെരുന്നാള്‍, നേര്‍ച്ച എന്നൊക്കെ പറഞ്ഞു ബ്ലോഗുകള്‍ തോറും ഓടി നടക്കുവാണ്. പൊങ്കാല നിരൊധിക്കുമോന്നറിയാന്‍ കോടതിയില്‍ ഒരു ഹര്‍ജി കൊടുത്തു നോക്കണം ഹേ..." ഇതാണല്ലോ താങ്കൾ പറഞ്ഞത്.
മറുപടി: ഹർജി കൊടുക്കാഞ്ഞിട്ടൊന്നുമല്ല ഹേ, അതിലൊന്നും തൊടാൻ ഒരു കോടതിയും തയ്യാറാകില്ല; എന്തായാലും മതാന്ധന്മാരേക്കാൾ വിവരമുള്ളവരാണ് ഹേ, രാഷ്ട്രീയക്കാർ! അവർ പിരിച്ചു തിന്നുന്നവരാണെന്നാണല്ലോ ഹേ, താങ്കൾ പറയുന്നത്. രാഷ്ട്രീയക്കാരിൽ ചുരുക്കംചിലർ പിരിച്ച് ഉദരപൂരണം നടത്തുന്നവരാണെന്നു സമ്മതിച്ചാൽ ഭക്തർ നൽകുന്ന കാണിക്കകൾ സ്വന്തം കീശയിലാക്കുന്ന അമ്പലം വിഴുങ്ങികളേയും പള്ളിവിഴുങ്ങികളേയും തുറന്നുകാണിക്കാൻ ഹേ, അനോണീ താങ്കൾ തയ്യാറാണോ? കിലോമീറ്ററുകൾക്കപ്പുറത്തിരിക്കുന്ന ഒരു ദൈവത്തെ പ്രീതിപ്പെടുത്താൻ റോഡ് ഗതാഗതം പൂർണ്ണമായും സ്തംഭിപ്പിക്കുന്ന ഭക്തജനങ്ങളെ വിലക്കാൻ ഏതു കോടതിയുണ്ട്?
ഒരു കാര്യം ഓർക്കുക, ഒരു ദിവസം അമ്പലത്തിൽ കൊള്ളാത്ത ഭക്തർ അല്പം റോഡിൽ വന്നു പൊങ്കാലയിടുന്നതിനെ രാഷ്ട്രീയക്കാരാരും ഒരു വലിയ പാതകമായി കാണുന്നില്ല. അതു പോലെ തന്നെ രാഷ്ട്രീയ യോഗങ്ങളും. ഒന്നു ദൈവ ഭക്തി മറ്റൊന്ന് രാഷ്ട്രീയ ഭക്തി .ഇതിൽ ദൈവ ഭക്തി വ്യക്തിയുടെ സ്വന്തം താല്പര്യത്തിനു വേണ്ടിയാണ്. രാഷ്ട്രീയ ഭക്തിയാകട്ടെ രാഷ്ട്രതാല്പര്യത്തിനു വേണ്ടിയാണ്. അതുകൊണ്ട് നിരോധിച്ചു കൂടാത്തത് രാഷ്ട്രീയ സാംസ്കാരിക യോഗങ്ങളെയാണ്. വ്യക്തിഗത താല്പര്യങ്ങൾ രാഷ്ട്രതാല്പര്യങ്ങൾക്ക് കീഴ്പെടേണ്ടതാണ്.
അനോണീ, ജനാധിപത്യം രാഷ്ട്രീയത്തിൽ അധിഷ്ഠിതമാണ്. രാഷ്ട്രീയപ്രവർത്തനത്തെ ദുർബലപ്പെടുത്താൻ സ്റ്റേറ്റിന്റെ മറ്റ് ഏജൻസികകളിലൊന്നായ കോടതികൾ ശ്രമിച്ചാൽ സഹികെടുമ്പോൾ അവയെ നിയന്ത്രിക്കാൻ നിയമം കൊണ്ടു വരും. നിയമത്തെ വ്യാഖ്യാനിക്കലാണ് കോടതികളുടെ ജോലി. അവരുടെ വ്യാഖ്യാനങ്ങളുടെ അടിസ്ഥാനത്തിലുള്ള വിധിപ്രസ്താവങ്ങളെ അംഗീകരിക്കുന്നത് ജനാധിപത്യപരവും ഭരണഘടനാപരവുമായ ബാധ്യതയും കീഴ്വഴക്കവും എന്ന നിലയിലാണ്. എന്നാൽ നിസാര കാരണങ്ങൾ പറഞ്ഞ് ജനാധിപത്യത്തെ ദുർബലപ്പെടുത്താൻ ശ്രമിച്ചാൽ ജനാധിപത്യ ബോധമുള്ളവർക്ക് കയ്യുംകെട്ടി നോക്കി ഇരിക്കാനാകില്ല.
കണ്ണിരിക്കുമ്പോൾ കണ്ണിന്റെ കാഴ്ച അറിയത്തില്ല. അതു പോലെ ജനാധിപത്യ സമൂഹത്തിൽ ജീവിക്കുമ്പോൾ ജനാധിപത്യത്തിന്റെ വിലയറിയില്ല. അതില്ലാത്ത രാജ്യത്ത് പോയി ജീവിച്ചു നോക്കുമ്പോൾ അറിയാം ഊരും പേരുമില്ലാത്ത അനോണി സാറേ!
വീണ്ടും അനോണി: “അനോണികൾ മറുപടി അർഹിക്കുന്നില്ല“-അനോണി ഓപ്ഷന് എനേബിള്‍ ചെയ്തു വച്ച് അനോനികള്‍ മറു പടി അര്‍ഹിക്കുന്നില്ല എന്നു പറയുന്നത്, പാര്‍ലമെന്ററി ജനാധിപത്യത്തില്‍ പങ്കെടുത്ത് അതിന്റെ നിരര്‍ഥ്കത ബോധ്യപ്പെടുത്തും എന്നു പറയുന്നതുപോലെയാണെന്നറിയാം സഹാവേ...
“എന്തായാലും മതാന്ധന്മാരേക്കാൾ വിവരമുള്ളവരാണ് ഹേ, രാഷ്ട്രീയക്കാർ!“
അപ്പോള്‍ പിന്നെ അവര്‍ കാണിക്കുന്നത് തെറ്റാണെന്നു പറഞ്ഞു മനസ്സിലാക്കണം ഹേ...
“ഒരു കാര്യം ഓർക്കുക, ഒരു ദിവസം അമ്പലത്തിൽ കൊള്ളാത്ത ഭക്തർ അല്പം റോഡിൽ വന്നു പൊങ്കാലയിടുന്നതിനെ രാഷ്ട്രീയക്കാരാരും ഒരു വലിയ പാതകമായി കാണുന്നില്ല.“
അതേ അതേ ഒരു കള്ളന് മറ്റേ കള്ളന് കാണിക്കുന്നത് തെറ്റാണെന്നു ഒരിക്കലും പറയുകില്ല.
“അനോണീ, ജനാധിപത്യം രാഷ്ട്രീയത്തിൽ അധിഷ്ഠിതമാണ്. രാഷ്ട്രീയപ്രവർത്തനത്തെ ദുർബലപ്പെടുത്താൻ സ്റ്റേറ്റിന്റെ മറ്റ് ഏജൻസികകളിലൊന്നായ കോടതികൾ ശ്രമിച്ചാൽ സഹികെടുമ്പോൾ അവയെ നിയന്ത്രിക്കാൻ നിയമം കൊണ്ടു വരും.“
അതങ്ങ് ചെയതാല്‍ പോരെ. പക്ഷേ 2 സ്റ്റേറ്റുകള്‍ വിചാരിച്ചാല്‍ പോരല്ലോ അല്ലേ...
“കണ്ണിരിക്കുമ്പോൾ കണ്ണിന്റെ കാഴ്ച അറിയത്തില്ല. അതു പോലെ ജനാധിപത്യ സമൂഹത്തിൽ ജീവിക്കുമ്പോൾ ജനാധിപത്യത്തിന്റെ വിലയറിയില്ല. അതില്ലാത്ത രാജ്യത്ത് പോയി ജീവിച്ചു നോക്കുമ്പോൾ അറിയാം ഊരും പേരുമില്ലാത്ത അനോണി സാറേ!“
ഹഹഹ അതു ലോകം മുഴുവന്‍ ടിയാന്മെന് സ്ക്വയറില്‍ കണ്ടതായിരുന്നു....
പിന്നെ സഖാവേ കോടതിക്കെതിരെ മാത്രമല്ല കേന്ദ്രനെതിരെയും നിയം ലംഘിച്ചു സമരമാകാം..
ദാ പെടോല്‍ വില കൂട്ടിയിരിക്കുന്നു. നളെ മുതല്‍ സഖാന്മാരുടെയും സര്‍ക്കാറിന്റേയും കെ എസ് ആര് ടി സി യുടെയും ഒരു വണ്ടിയും കൂട്ടിയ വിലക്ക് ഇന്ധനം വാങ്ങില്ല എന്നങ്ങ് തീരുമാനിക്കൂ. പൊതു ജനത്തിനു അല്ലറ ചില്ലറ ബുദ്ധിമുട്ടുണ്ടാക്കുമെന്നല്ലാതെ എന്താണു കുഴപ്പം ഊരും പേരുമുള്ള തട്ടത്തുമല സാറേ...
ന്ബി. ഊരും പേരുമില്ലാത്തവര്‍വ് ഉദ്ധരിക്കാന്‍ നടക്കുന്നവര്‍ക്ക് അവരോറ്റുള്ള പുഞം കൊള്ളാം...
വീണ്ടും ഞാൻ, മറുപടി: മേൽ അനോണി അന്ധമായ മാർക്സിസ്റ്റ് വിരോധത്തിനടിമപ്പെട്ട് പരുവപ്പെട്ടുപോയ ആളാണ്. പറഞ്ഞിട്ടു കാര്യമില്ല സഹാവല്ലാത്ത സഹജീവീ! ജനാധിപത്യത്തിൽ എല്ലാത്തരക്കാർക്കും ഇഷ്ടമുള്ളത് വിശ്വസിച്ചും പറഞ്ഞും നടക്കാമല്ലോ. അത് റോഡിന്റെ മദ്ധ്യത്തു കയറിനിന്ന് കായ്യും വിരിച്ച് പറയരുതെന്നേ ഞങ്ങൾ സഖാക്കൾക്കുള്ളൂ. റോഡരികിൽ നിന്നു പറഞ്ഞാൽ ആകാശമിടിയില്ല. ( ഈയുള്ളവൻ “സഹാവ്’ എന്ന് ആരോപിക്കാൻ പ്രസ്തുത പോസ്റ്റിൽ എവിടെയും ഒരു മാർക്സിസ്റ്റ് വിളംബരമോ കോൺഗ്രസ്സ് വിളംബരമോ ഉണ്ടായിരുന്നില്ല. വഴിയോരത്ത് തന്നെയാണ് കോൺഗ്രസ്സും ബി.ജെ.പിയും എല്ലാം യോഗം നടത്തി വരുന്നത്. അവരൊക്കെയും ജനാധിപത്യപ്രവർത്തനം തന്നെ നടത്തുന്നത്. പിന്നെ സഖാവ് എന്നത് നമുക്ക് അഭിമാനം തോന്നുന്ന പദം തന്നെയാണ്. അനോണിയ്ക്ക് അത് “സഹാവ്” ആയത് അസഹിഷ്ണുത കൊണ്ടാണ്. ആ ഹേ വിളിയിൽ തന്നെ ആ അസഹിഷ്ണുത നിറഞ്ഞു നിന്നിരുന്നു. അതുകൊണ്ടാണ് ഈ സഖാവ് ഇടയ്ക്കിടെ ഓരോ ഹേ അങ്ങു ചേർത്തത്. ജനാധിപത്യത്തിൽ സംവാദംമെന്നത് പരിഹസിക്കലല്ല. അഭിപ്രായങ്ങൾ പങ്കുവയ്ക്കലാണെന്നാണ് ഞങ്ങൾ രാഷ്ട്രീയം ഇഷ്ടപ്പെടുന്നവർ (താങ്കളുടെ ഭാഷയിൽ പിരിച്ചു തിന്നികൾ) കരുതുന്നത്. പിന്നെ അർഹിക്കാത്ത അനോണികളോട് പോലും സംവദിക്കുന്നത് ഞങ്ങൾ രാഷ്ട്രീയക്കാരുടെ (താങ്കളുടെ ദൃഷ്ടിയിൽ തീരെ വിവരമില്ലാത്തവർ) ജനാധിപത്യ ബോധവും സഹിഷ്ണുതയുമാണ് സോറി, ഇടയ്ക്ക് ഹേ വിളിയ്ക്കാൻ മറന്നു പോയി ഹേ!
വീണ്ടും ഈഞാൻ, മറുപടി : അനോണി ഓപ്ഷൻ തുറന്നിട്ടിട്ട് "അനോണികൾ മറുപടി അർഹിക്കുന്നില്ല“ എന്നു ഞാൻ പറഞ്ഞത് ചൂണ്ടിക്കാണിച്ചത് വെറുമൊരു അനോണിയാണെങ്കിലും അത് ഉചിതമായില്ലെന്ന് ഞാനും കരുതുന്നു. എങ്കിലും മറുപടി എഴുതിയിരുന്നു; വീണ്ടും എഴുതുന്നു എന്നുള്ളതുകൊണ്ടു തന്നെ അതിൽ കവലപ്പെടേണ്ടതില്ലെന്നും കരുതുന്നു.ഞങ്ങൾ ജനധിപത്യത്തിൽ വിശ്വസിക്കുന്നവർ അനോണികൾക്കും മറുപടി പറയും. പിന്നെ അനിയാ, അല്ലെങ്കിൽ ചേട്ടാ, (ചേച്ചീ/ അനിയത്തീ)നമ്മ ചൈനയിലൊന്നുമല്ല, ഇന്ത്യയിലാ! നമുക്ക് തൽക്കാലം ഇന്ത്യൻ ജനാധിപത്യത്തെക്കുറിച്ച് ചർച്ച ചെയ്യാം. ബാകിയൊക്കെ കമ്മ്യൂണിസം വന്നിട്ട്! ( അനോൺബ്ബിയുടെ അഭിപ്രായത്തിൽ രണ്ടിടത്തേ വരൂ എങ്കിലും)
പിന്നെ, രണ്ടു സംസ്ഥാനത്തു പോലും ഇല്ലാത്ത അവസ്ഥയിൽ പലദേശീയ പ്രസ്ഥാനങ്ങളും മൂക്കുകുത്തിയിട്ടുണ്ടെന്ന കാര്യം വിസ്മരിക്കരുത്!
ഒരു ഹര്‍ജി കോടതിയില്‍ കൊടുത്താല്‍ പെരുന്നാല്‍ പ്രദിക്ഷണവും പൊങ്കാലയുമൊക്കെ പൊതുസ്ഥലത്ത് നടത്താന്‍ കോടതി ഉത്തരവിടുമോ. തിരുവനന്തപുരത്ത് പൊങ്കാലയിടാന്‍ ആളുകള്‍ റോഡിലിറങ്ങുമ്പോള്‍ അവരുടെ സുരക്ഷയും പ്രധാനമായിരിക്കുമല്ലോ
June 25, 2010 11:31 AM
-
Anonymous said...
സക്കറിയ വിവാദത്തില്‍ സിക്രട്ടറി പാര്‍ട്ടിയെ മതത്തോടു ഉപമിച്ചതോടെ സിണ്ടിക്കേറ്റ് ബ്ലോഗ്ഗര്മാര് പാര്‍ട്ടിയെ ബാധിക്കുന്ന എന്തു സംഭവമുണ്ടായാലും അതു മതാചാരങ്ങളെ ബന്ന്ധിപ്പിച്ചു സിക്രട്ടറിയുടെ ലൈന്‍ വലിച്ചു നോക്കി നടപ്പാണ്. പൊതുവഴിയില്‍ പൊതു ജനത്തെ തടയുന്ന പരിപാടി കോടതി നിരോധിച്ചപ്പോല്‍ പൊങ്കാല, പെരുന്നാള്‍, നേര്‍ച്ച എന്നൊക്കെ പറഞ്ഞു ബ്ലോഗുകള്‍ തോറും ഓടി നടക്കുവാണ്. പൊങ്കാല നിരൊധിക്കുമോന്നറിയാന്‍ കോടതിയില്‍ ഒരു ഹര്‍ജി കൊടുത്തു നോക്കണം ഹേ...
അല്ലാതെ ഒരുമാതിരി മോഷണക്കേസില്‍ കോടതി ശിക്ഷിച്ച പ്രതി എല്ലാ കള്ളന്മാരേയും ശിക്ഷിച്ചിട്ടു മതി തന്നെ ശിക്ഷിക്കാന്‍ എന്നു പറഞ്ഞു നടക്കാതെ...
പൊങ്കാല നിരൊധിച്ചാലും ജനം ജീവിക്കും, പക്ഷേ കൂതറ പൊതു വഴി യോഗങ്ങള്‍ നിരൊധിച്ചാല്‍ അതിന്റെയൊക്കെ പേരു പറഞ്ഞു പിരിച്ചു ജീവിക്കുന്ന നമ്മള് എന്തു ചെയ്യും.
ഒരു സഖാവു ചോദിക്കുന്നത് പൊതുവഴിയിലെ സമരം ബ്രിട്ടീഷുകാര്‍ നിരൊധിച്ചിട്ടാരാ വകവച്ചത് എന്ന്...
സഖാവേ.. ബ്രിട്ടിഷുകാരൊക്കെ പോയി, ഇപ്പോല്‍ ഇന്ത്യാക്കര്‍ ഉണ്ടാക്കിയ ഭരണവും കോടതിയുമാ ഇവിടെയുള്ളത് എന്ന് ഒന്നോര്‍ക്കുന്നത് നന്നായിരിക്കും എന്നല്ലാതെ എന്തു പറയാന്‍...June 25, 2010 4:29 PM
- ഇ.എ.സജിം തട്ടത്തുമല said...
അനോണിപ്പൊന്നേ,
അനോണികൾ മറുപടി അർഹിക്കുന്നില്ല; എങ്കിലും “പൊതുവഴിയില്‍ പൊതു ജനത്തെ തടയുന്ന പരിപാടി കോടതി നിരോധിച്ചപ്പോല്‍ പൊങ്കാല, പെരുന്നാള്‍, നേര്‍ച്ച എന്നൊക്കെ പറഞ്ഞു ബ്ലോഗുകള്‍ തോറും ഓടി നടക്കുവാണ്. പൊങ്കാല നിരൊധിക്കുമോന്നറിയാന്‍ കോടതിയില്‍ ഒരു ഹര്‍ജി കൊടുത്തു നോക്കണം ഹേ... “ ഇതാണല്ലോ താങ്കൾ പറഞ്ഞത്.
ഹർജി കൊടുക്കാഞ്ഞിട്ടൊന്നുമല്ല ഹേ, അതിലൊന്നും തൊടാൻ ഒരു കോടതിയും തയ്യാറാകില്ല; എന്തായാലും മതാന്ധന്മാരേക്കാൾ വിവരമുള്ളവരാണ് ഹേ, രാഷ്ട്രീയക്കാർ! അവർ പിരിച്ചു തിന്നുന്നവരാണെന്നാണല്ലോ ഹേ, താങ്കൾ പറയുന്നത്. രാഷ്ട്രീയക്കാരിൽ ചുരുക്കംചിലർ പിരിച്ച് ഉദരപൂരണം നടത്തുന്നവരാണെന്നു സമ്മതിച്ചാൽ ഭക്തർ നൽകുന്ന കാണിക്കകൾ സ്വന്തം കീശയിലാക്കുന്ന അമ്പലം വിഴുങ്ങികളേയും പള്ളിവിഴുങ്ങികളേയും തുറന്നുകാണിക്കാൻ ഹേ, അനോണീ താങ്കൾ തയ്യാറാണോ? കിലോമീറ്ററുകൾക്കപ്പുറത്തിരിക്കുന്ന ഒരു ദൈവത്തെ പ്രീതിപ്പെടുത്താൻ റോഡ് ഗതാഗതം പൂർണ്ണമായും സ്തംഭിപ്പിക്കുന്ന ഭക്തജനങ്ങളെ വിലക്കാൻ ഏതു കോടതിയുണ്ട്?
ഒരു കാര്യം ഓർക്കുക, ഒരു ദിവസം അമ്പലത്തിൽ കൊള്ളാത്ത ഭക്തർ അല്പം റോഡിൽ വന്നു പൊങ്കാലയിടുന്നതിനെ രാഷ്ട്രീയക്കാരാരും ഒരു വലിയ പാതകമായി കാണുന്നില്ല. അതു പോലെ തന്നെ രാഷ്ട്രീയ യോഗങ്ങളും. ഒന്നു ദൈവ ഭക്തി മറ്റൊന്ന് രാഷ്ട്രീയ ഭക്തി .ഇതിൽ ദൈവ ഭക്തി വ്യക്തിയുടെ സ്വന്തം താല്പര്യത്തിനു വേണ്ടിയാണ്. രാഷ്ട്രീയ ഭക്തിയാകട്ടെ രാഷ്ട്രതാല്പര്യത്തിനു വേണ്ടിയാണ്. അതുകൊണ്ട് നിരോധിച്ചു കൂടാത്തത് രാഷ്ട്രീയ സാംസ്കാരിക യോഗങ്ങളെയാണ്. വ്യക്തിഗത താല്പര്യങ്ങൾ രാഷ്ട്രതാല്പര്യങ്ങൾക്ക് കീഴ്പെടേണ്ടതാണ്.
അനോണീ, ജനാധിപത്യം രാഷ്ട്രീയത്തിൽ അധിഷ്ഠിതമാണ്. രാഷ്ട്രീയപ്രവർത്തനത്തെ ദുർബലപ്പെടുത്താൻ സ്റ്റേറ്റിന്റെ മറ്റ് ഏജൻസികകളിലൊന്നായ കോടതികൾ ശ്രമിച്ചാൽ സഹികെടുമ്പോൾ അവയെ നിയന്ത്രിക്കാൻ നിയമം കൊണ്ടു വരും. നിയമത്തെ വ്യാഖ്യാനിക്കലാണ് കോടതികളുടെ ജോലി. അവരുടെ വ്യാഖ്യാനങ്ങളുടെ അടിസ്ഥാനത്തിലുള്ള വിധിപ്രസ്താവങ്ങളെ അംഗീകരിക്കുന്നത് ജനാധിപത്യപരവും ഭരണഘടനാപരവുമായ ബാധ്യതയും കീഴ്വഴക്കവും എന്ന നിലയിലാണ്. എന്നാൽ നിസാര കാരണങ്ങൾ പറഞ്ഞ് ജനാധിപത്യത്തെ ദുർബലപ്പെടുത്താൻ ശ്രമിച്ചാൽ ജനാധിപത്യ ബോധമുള്ളവർക്ക് കയ്യുംകെട്ടി നോക്കി ഇരിക്കാനാകില്ല.
കണ്ണിരിക്കുമ്പോൾ കണ്ണിന്റെ കാഴ്ച അറിയത്തില്ല. അതു പോലെ ജനാധിപത്യ സമൂഹത്തിൽ ജീവിക്കുമ്പോൾ ജനാധിപത്യത്തിന്റെ വിലയറിയില്ല. അതില്ലാത്ത രാജ്യത്ത് പോയി ജീവിച്ചു നോക്കുമ്പോൾ അറിയാം ഊരും പേരുമില്ലാത്ത അനോണി സാറേ!June 25, 2010 10:23 PM
-
Anonymous said...
"അനോണികൾ മറുപടി അർഹിക്കുന്നില്ല; "
അനോണി ഓപ്ഷന് എനേബിള്‍ ചെയ്തു വച്ച് അനോനികള്‍ മറു പടി അര്‍ഹിക്കുന്നില്ല എന്നു പറയുന്നത്, പാര്‍ലമെന്ററി ജനാധിപത്യത്തില്‍ പങ്കെടുത്ത് അതിന്റെ നിരര്‍ഥ്കത ബോധ്യപ്പെടുത്തും എന്നു പറയുന്നതുപോലെയാണെന്നറിയാം സഹാവേ...
“എന്തായാലും മതാന്ധന്മാരേക്കാൾ വിവരമുള്ളവരാണ് ഹേ, രാഷ്ട്രീയക്കാർ!“
അപ്പോള്‍ പിന്നെ അവര്‍ കാണിക്കുന്നത് തെറ്റാണെന്നു പറഞ്ഞു മനസ്സിലാക്കണം ഹേ...
“ഒരു കാര്യം ഓർക്കുക, ഒരു ദിവസം അമ്പലത്തിൽ കൊള്ളാത്ത ഭക്തർ അല്പം റോഡിൽ വന്നു പൊങ്കാലയിടുന്നതിനെ രാഷ്ട്രീയക്കാരാരും ഒരു വലിയ പാതകമായി കാണുന്നില്ല.“
അതേ അതേ ഒരു കള്ളന് മറ്റേ കള്ളന് കാണിക്കുന്നത് തെറ്റാണെന്നു ഒരിക്കലും പറയുകില്ല.
“അനോണീ, ജനാധിപത്യം രാഷ്ട്രീയത്തിൽ അധിഷ്ഠിതമാണ്. രാഷ്ട്രീയപ്രവർത്തനത്തെ ദുർബലപ്പെടുത്താൻ സ്റ്റേറ്റിന്റെ മറ്റ് ഏജൻസികകളിലൊന്നായ കോടതികൾ ശ്രമിച്ചാൽ സഹികെടുമ്പോൾ അവയെ നിയന്ത്രിക്കാൻ നിയമം കൊണ്ടു വരും.“
അതങ്ങ് ചെയതാല്‍ പോരെ. പക്ഷേ 2 സ്റ്റേറ്റുകള്‍ വിചാരിച്ചാല്‍ പോരല്ലോ അല്ലേ...
“കണ്ണിരിക്കുമ്പോൾ കണ്ണിന്റെ കാഴ്ച അറിയത്തില്ല. അതു പോലെ ജനാധിപത്യ സമൂഹത്തിൽ ജീവിക്കുമ്പോൾ ജനാധിപത്യത്തിന്റെ വിലയറിയില്ല. അതില്ലാത്ത രാജ്യത്ത് പോയി ജീവിച്ചു നോക്കുമ്പോൾ അറിയാം ഊരും പേരുമില്ലാത്ത അനോണി സാറേ!“
ഹഹഹ അതു ലോകം മുഴുവന്‍ ടിയാന്മെന് സ്ക്വയറില്‍ കണ്ടതായിരുന്നു....
പിന്നെ സഖാവേ കോടതിക്കെതിരെ മാത്രമല്ല കേന്ദ്രനെതിരെയും നിയം ലംഘിച്ചു സമരമാകാം..
ദാ പെടോല്‍ വില കൂട്ടിയിരിക്കുന്നു. നളെ മുതല്‍ സഖാന്മാരുടെയും സര്‍ക്കാറിന്റേയും കെ എസ് ആര് ടി സി യുടെയും ഒരു വണ്ടിയും കൂട്ടിയ വിലക്ക് ഇന്ധനം വാങ്ങില്ല എന്നങ്ങ് തീരുമാനിക്കൂ. പൊതു ജനത്തിനു അല്ലറ ചില്ലറ ബുദ്ധിമുട്ടുണ്ടാക്കുമെന്നല്ലാതെ എന്താണു കുഴപ്പം ഊരും പേരുമുള്ള തട്ടത്തുമല സാറേ...
ന്ബി. ഊരും പേരുമില്ലാത്തവര്‍വ് ഉദ്ധരിക്കാന്‍ നടക്കുന്നവര്‍ക്ക് അവരോറ്റുള്ള പുഞം കൊള്ളാം...June 25, 2010 11:04 PM
-
ഇ.എ.സജിം തട്ടത്തുമല said...
മേൽ അനോണി അന്ധമായ മാർക്സിസ്റ്റ് വിരോധത്തിനടിമപ്പെട്ട് പരുവപ്പെട്ടുപോയ ആളാണ്. പറഞ്ഞിട്ടു കാര്യമില്ല സഹാവല്ലാത്ത സഹജീവീ! ജനാധിപത്യത്തിൽ എല്ലാത്തരക്കാർക്കും ഇഷ്ടമുള്ളത് വിശ്വസിച്ചും പറഞ്ഞും നടക്കാമല്ലോ. അത് റോഡിന്റെ മദ്ധ്യത്തു കയറിനിന്ന് കായ്യും വിരിച്ച് പറയരുതെന്നേ ഞങ്ങൾ സഖാക്കൾക്കുള്ളൂ. റോഡരികിൽ നിന്നു പറഞ്ഞാൽ ആകാശമിടിയില്ല. ( ഈയുള്ളവൻ “സഹാവ്’ എന്ന് ആരോപിക്കാൻ പ്രസ്തുത പോസ്റ്റിൽ എവിടെയും ഒരു മാർക്സിസ്റ്റ് വിളംബരമോ കോൺഗ്രസ്സ് വിളംബരമോ ഉണ്ടായിരുന്നില്ല. വഴിയോരത്ത് തന്നെയാണ് കോൺഗ്രസ്സും ബി.ജെ.പിയും എല്ലാം യോഗം നടത്തി വരുന്നത്. അവരൊക്കെയും ജനാധിപത്യപ്രവർത്തനം തന്നെ നടത്തുന്നത്. പിന്നെ സഖാവ് എന്നത് നമുക്ക് അഭിമാനം തോന്നുന്ന പദം തന്നെയാണ്. അനോണിയ്ക്ക് അത് “സഹാവ്” ആയത് അസഹിഷ്ണുത കൊണ്ടാണ്. ആ ഹേ വിളിയിൽ തന്നെ ആ അസഹിഷ്ണുത നിറഞ്ഞു നിന്നിരുന്നു. അതുകൊണ്ടാണ് ഈ സഖാവ് ഇടയ്ക്കിടെ ഓരോ ഹേ അങ്ങു ചേർത്തത്. ജനാധിപത്യത്തിൽ സംവാദംമെന്നത് പരിഹസിക്കലല്ല. അഭിപ്രായങ്ങൾ പങ്കുവയ്ക്കലാണെന്നാണ് ഞങ്ങൾ രാഷ്ട്രീയം ഇഷ്ടപ്പെടുന്നവർ (താങ്കളുടെ ഭാഷയിൽ പിരിച്ചു തിന്നികൾ) കരുതുന്നത്. പിന്നെ അർഹിക്കാത്ത അനോണികളോട് പോലും സംവദിക്കുന്നത് ഞങ്ങൾ രാഷ്ട്രീയക്കാരുടെ (താങ്കളുടെ ദൃഷ്ടിയിൽ തീരെ വിവരമില്ലാത്തവർ) ജനാധിപത്യ ബോധവും സഹിഷ്ണുതയുമാണ് സോറി, ഇടയ്ക്ക് ഹേ വിളിയ്ക്കാൻ മറന്നു പോയി ഹേ!
June 26, 2010 12:40 AM
-
ഇ.എ.സജിം തട്ടത്തുമല said...
അനോണി ഓപ്ഷൻ തുറന്നിട്ടിട്ട് "അനോണികൾ മറുപടി അർഹിക്കുന്നില്ല“ എന്നു ഞാൻ പറഞ്ഞത് ചൂണ്ടിക്കാണിച്ചത് വെറുമൊരു അനോണിയാണെങ്കിലും അത് ഉചിതമായില്ലെന്ന് ഞാനും കരുതുന്നു. എങ്കിലും മറുപടി എഴുതിയിരുന്നു; വീണ്ടും എഴുതുന്നു എന്നുള്ളതുകൊണ്ടു തന്നെ അതിൽ കവലപ്പെടേണ്ടതില്ലെന്നും കരുതുന്നു.ഞങ്ങൾ ജനധിപത്യത്തിൽ വിശ്വസിക്കുന്നവർ അനോണികൾക്കും മറുപടി പറയും. പിന്നെ അനിയാ, അല്ലെങ്കിൽ ചേട്ടാ, (ചേച്ചീ/ അനിയത്തീ)നമ്മ ചൈനയിലൊന്നുമല്ല, ഇന്ത്യയിലാ! നമുക്ക് തൽക്കാലം ഇന്ത്യൻ ജനാധിപത്യത്തെക്കുറിച്ച് ചർച്ച ചെയ്യാം. ബാകിയൊക്കെ കമ്മ്യൂണിസം വന്നിട്ട്! ( അനോൺബ്ബിയുടെ അഭിപ്രായത്തിൽ രണ്ടിടത്തേ വരൂ എങ്കിലും)
പിന്നെ, രണ്ടു സംസ്ഥാനത്തു പോലും ഇല്ലാത്ത അവസ്ഥയിൽ പലദേശീയ പ്രസ്ഥാനങ്ങളും മൂക്കുകുത്തിയിട്ടുണ്ടെന്ന കാര്യം വിസ്മരിക്കരുത്!
അനോണി ഓപ്ഷന് എനേബിള്‍ ചെയ്തു വച്ച് അനോനികള്‍ മറു പടി അര്‍ഹിക്കുന്നില്ല എന്നു പറയുന്നത്, പാര്‍ലമെന്ററി ജനാധിപത്യത്തില്‍ പങ്കെടുത്ത് അതിന്റെ നിരര്‍ഥ്കത ബോധ്യപ്പെടുത്തും എന്നു പറയുന്നതുപോലെയാണെന്നറിയാം സഹാവേ...June 26, 2010 1:05 AM
-
തറവാടി said...
>>പ്രത്യേകിച്ചും പൌരന്റെ സമാധാനപരമായി സംഘടിക്കുവാനും സമരം ചെയ്യുവാനും പൊതുയോഗങ്ങൾ ചേരുവാനും ആശയങ്ങൾ പ്രചരിപ്പിക്കുവാനും ഉള്ള അവകാശങ്ങൾ ഇല്ലാതാക്കുക എന്നു വന്നാൽ പിന്നെ ജനാധിപത്യം എന്നതിന് എന്തർത്ഥമാണുള്ളത്?<< റോഡുകള്‍ അല്ലാതെ പൊതുസ്ഥലങ്ങള്‍ ഇല്ലേ? >>ഏതെങ്കിലും വ്യക്തിയുടെയോ വ്യക്തികളുടെയോ ചൊറിച്ചിൽ മാറ്റാൻ സഹായിക്കുന്ന വിധികൾ പറഞ്ഞ് നീതി പീഠത്തിന്റെ വില കളയാൻ ഒരു ന്യായാധിപനും തയ്യാറാകരുത്.<< ഈ വ്യക്തികള്‍ എന്നാല്‍ അമേരിക്കയിലോ ബ്രിട്ടണിലോ ഉള്ളവരാണോ?, കേരളത്തില്‍ തന്നെ ഉള്ളവരല്ലേ? >>വാഹനങ്ങളും കെട്ടിട സമുച്ചയങ്ങളും സ്വന്തമായുള്ളവർ മാത്രമല്ല പൌരലോകം. അഥവാ അത്തരക്കാർ ന്യൂനപക്ഷം മാത്രമാണ്<< തെറ്റായ ഈ സ്റ്റേറ്റ് മെന്റ് സമ്മതിച്ചാല്‍ തന്നെയും, ന്യൂനപക്ഷത്തിന്റേയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതല്ലേ? >> അത്തരം സമ്പന്നവർഗ്ഗ പിന്തിരിപ്പന്മാർക്ക് ആഹ്ലാദിക്കാനും അറുമ്പാതിക്കനും ഉതകുന്ന വിധിപ്രസ്താവങ്ങൾ നൽകുന്നത് അനുചിതവും അപകടകരവുമാണ്.<< റോടിലൂടെ തടസ്സമില്ലാതെ യാത്രചെയ്യുവാനാവുക എന്നത് ഏറ്റവും മിനിമം അവകാശമല്ലേ? പ്രത്യേകിച്ചും ടാക്സും മറ്റും കൊടുക്കുന്നുമില്ലേ? ഒരു മിനിമം അവകാശം സംരക്ഷിക്കപ്പെടുന്നതിനെ 'അറുമ്പാതിക്കല്‍' എന്നൊക്കെ പറയാമോ? >>ഒരു ജനാധിപത്യ രാജ്യത്തിൽ ഒരു അലോസരവുമില്ലാതെ എല്ലാവർക്കും ജീവിക്കണം എന്നു വച്ചാൽ അത് അസാദ്ധ്യമാണ്.<< ഇതിനെയാണ് ഗുണ്ടായിസം എന്ന് പറയുന്നത്! >>സ്വസ്ഥം സ്വജീവിതം നയിക്കണമെന്നുള്ളവർ ജനാധിപത്യമില്ലാത്താ രാജ്യങ്ങൾ തേടി പോകുന്നതാണ് നല്ലത്.<< സ്വസ്ഥമായും സ്വതന്ത്ര്യമായും ജീവിക്കാനാണ് കുറെ മഹാന് മാരായ ആളുകല്‍ കഷ്ടപ്പെട്ട് ഇന്‍ഡ്യക്ക് സ്വാതന്ത്യം വാങ്ങിത്തന്നത്, അവിടെ നിന്നും പോകാന്‍ പറയാന്‍ താങ്കള്‍ക്കെന്തവകാശം അല്ലെങ്കില്‍ താങ്കള്‍ പ്രതിനിധീകരിക്കുന്ന പാര്‍ട്ടിക്കെന്തവകാശം? താങ്കള്‍ക്ക് പാരമ്പര്യമായി കിട്ടിയതാണോ ഇന്‍ഡ്യാ മഹാരാജ്യം? മറ്റൊരു ഗുണ്ടായിസം അല്ലെ? >>ഇപ്പോൾ റോഡ് വക്കിൽ പൊതുയോഗങ്ങൾ നിരോധിച്ചുകൊണ്ട് ബഹുമാനപ്പെട്ട ഹൈക്കൊടതി വിധി പ്രഖ്യാപിച്ചതോടെ ഒരു ജനാധിപത്യ അവകാശം കൂടി കവർന്നെടുക്കപ്പെടുകയാണ്<< താങ്കളെപ്പോലുള്ള കക്ഷിരാഷ്ട്രീയക്കാരന്റെ ഒഴിച്ച് ജനങ്ങളുടെ ഒരു സ്വാതന്ത്ര്യം ഈ നിയമത്തിലൂടെ പാരിപാലിക്കപ്പെട്ടു. >>റോഡിന്റെ മധ്യത്തിലല്ല ആരും പൊതുയോഗം നടത്തുന്നത്. അതിന്റെ ഒരു ഓരത്താണ്. വാഹങ്ങൾക്ക് തടസമില്ലാതെ ആളുകളെ പരമാവധി റോഡരികിൽ ഒതുക്കി നിർത്തിതന്നെയാണ് ഇന്ന് എല്ലാവരും പൊതുയോഗം നടത്തുന്നത്<< ഇത് കാണുമ്പോള്‍ ഓര്‍മ്മ വരുന്നത് രണ്ട് ദിവസം മുമ്പുണ്ടായ ഒരു മന്ത്രിയുടെ പ്രസ്ഥാവനയാണ് " അവര്‍ നല്ല കുട്ടികളാണ് അക്രമം അവര്‍ക്കറിയുകയേഇല്ല' ടി വിയില്‍ ഒരു വിന്‍ഡോയില്‍ മന്ത്രിയുടെ പ്രസ്ഥാവന , അടുത്ത വിന്‍ഡോയില്‍ കോളേജിലെ ഓഫീസ് അടിച്ചുതകര്‍ക്കുന്നതും; സൊ നോ കമന്‍സ് :) തുടരും..
June 26, 2010 12:06 PM
-
തറവാടി said...
തുടര്‍ച്ച
>>സ്വാതന്ത്ര്യ സമരകാലത്ത് ഇങ്ങനെ ഒരു വിലക്ക് ഉണ്ടായിരുന്നെങ്കിൽ നമ്മുടെ നേതാക്കന്മാർ അത് പാലിക്കുമായിരുന്നോ? പൊതു സ്ഥലത്തും മറ്റും യോഗങ്ങളും പ്രകടനങ്ങളും മറ്റു പല സമര രൂപങ്ങളും ഉപയോഗിച്ചു തന്നെയാണ് സ്വാതന്ത്ര്യം ഉൾപ്പെടെ നാം ഇന്ന് അനുഭവിക്കുന്ന പല അവകാശങ്ങളും സൌകര്യങ്ങളും ആനുകൂല്യങ്ങളും നേടിയെടുത്തിട്ടുള്ളത്. അല്ലാതെ ആരും നൂലിൽ കെട്ടിയിറക്കിയതല്ല. ഏതെങ്കിലും കോടതി വിധിയിലൂടെ നേടിയതുമല്ല.<< ഇന്‍ഡ്യക്ക് സ്വാതന്ത്ര്യം കിട്ടിയിട്ടുണ്ടെന്ന്, അതും കഷ്ടപ്പെട്ടാണ് കിട്ടിയതെന്ന് സമ്മതിക്കുന്നതില്‍ സന്തോഷം. പക്ഷെ ഇന്‍ഡ്യന്‍ സ്വാതന്ത്ര്യ സമരത്തെ പറ്റി താങ്കള്‍ കൂടുതല്‍ മനസ്സിലാക്കിയിട്ടില്ലെന്നാണ് ഈ കമന്റ് സൂചിപ്പിക്കുന്നത്. എന്തായിരുന്നു അതെന്ന് ഞാന്‍ വിവരിക്കാം, ചെറുതായി മാത്രം! ബ്രിട്ടീഷുകാര്‍ അതായത് അത് കുറെ ദൂരെയുള്ള ഒരു രാജ്യമാണ് അവരാണ് പണ്ട് ഇന്‍ഡ്യ ഭരിച്ചിരുന്നത്, അവരില്‍ നിന്നും നമ്മുടെ രാജ്യത്തിന്റെ ഭരണം നമുക്ക് ലഭിക്കാനായി നടന്ന സമരത്തെയാണ് സ്വാതന്ത്ര്യ സമരമെന്ന് വിളിക്കുന്നത്. അന്ന് അധികം റോടുകളൊന്നും ഉണ്ടായിരുന്നില്ല, വാഹനങ്ങളും. മാത്രമല്ല സ്വാതന്ത്ര്യമെന്നത് ഓരോ ഭാരതീയന്റേയും ആവശ്യമായിരുന്നു ഇന്നത്തെ പൊതുയോഗങ്ങള്‍ അത് നടത്തുന്ന പാര്‍ട്ടിയുടെ മാത്രം ആവശ്യമാണ് രണ്ടും തമ്മില്‍ നല്ല വ്യത്യാസമുണ്ട്. ഒരു കൂട്ടരുടെ ആവ്ശ്യം മറുകൂട്ടരുടെ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നത് പ്രശ്നമല്ലേ? മറ്റൊന്ന് യോഗം പൊതുവഴിയില്‍ നടത്തുന്നതിലൂടെ ഒരു കൂട്ടരുടെ അവകാശം ലഭിക്കുന്നതാണോ അത് മൂലം മറ്റൊരു കൂട്ടരുടെ ( ചെറുതാവട്ടെ വലുതാവട്ടെ) അവകാശം ഹനിക്കുന്നതാണോ ശെരി? ഇതൊന്നുമല്ല, യാഗം നടത്തരുതെന്നല്ലല്ലോ, പൊതുവഴിയില്‍ പാടില്ലെന്നല്ലേ കോടതിവിധി(?) അപ്പോള്‍ അതെങ്ങിനെയാണ് യോഗം നടത്താനുള്ള സ്വാതന്ത്ര്യത്തെ ഹനിക്കുന്നത്? >>എന്തിന്, ഇനി നാളെ റോഡിലിറങ്ങി നിൽക്കരുതെന്നു പറയുമോ എന്നു കണ്ടുതന്നെ അറിയണം? << ഇത്രയൊക്കെ കടന്ന് പറയണോ? >> ഇതിൽ ജനാധിപത്യ പ്രസ്ഥാനങ്ങൾ ശക്തമായി പ്രതികരിക്കേണ്ടതാണ്<< ഈ ജനാധിപത്യ പ്രസ്ഥാനങ്ങള്‍ എന്നാല്‍ ജനങ്ങള്‍ക്ക് വേണ്ടിയുള്ളത് തന്നെയെന്നാണെന്റെ വിശ്വാസം. താങ്കള്‍ ഒരഭിപ്രായ വോട്ടെടുപ്പ് നടത്തിനോക്കൂ, കുറച്ച് കക്ഷി രാഷ്ട്രീയക്കാര്‍ ( അവരും ഒളിഞ്ഞ് മറിച്ച് പറയും) ഒഴികെ ഒരു പൗരനും ഈ വിധി തെറ്റെന്ന് പറയില്ല. ആളുകള്‍ കക്ഷി രാഷ്ട്രീയത്തിനധീധമായി ചിന്തിക്കേണ്ടിയിരിക്കുന്നു അന്ന് ജനങ്ങള്‍ യഥാര്‍ത്ഥ സ്വാതന്ത്ര്യം അനുഭവിക്കും.June 26, 2010 12:06 PM
-
::സിയ↔Ziya said...
ഇവനെപ്പോലുള്ള ‘വിശ്വമാനവികന്മാരാണ്’ നാടിന്റെ ശാപം.
June 26, 2010 12:32 PM
- ::സിയ↔Ziya said..
“അതൊന്നുമില്ലാതെ സ്വസ്ഥം സ്വജീവിതം നയിക്കണമെന്നുള്ളവർ ജനാധിപത്യമില്ലാത്താ രാജ്യങ്ങൾ തേടി പോകുന്നതാണ് നല്ലത്”
അതായത് ജനാധിപത്യത്തിന്റെ പേരില്‍ പല തന്തയില്ലായ്മയും ഇവിടെ നടക്കും, അത് സഹിക്കാത്തവര്‍ നാടുവിട്ടു പൊയ്ക്കോണം എന്ന്.
സ്വസ്ഥജീവിതം നയിക്കാന്‍ നാടുവിടേണ്ട കാര്യമില്ല, നിന്നെപ്പോലുള്ള കുറേയെണ്ണത്തിനെ നാടുകടത്തിയാല്‍ മതി.June 26, 2010 1:37 PM
-
ഇ.എ.സജിം തട്ടത്തുമല said...
രാഷ്ട്രീയ വിരോധികളുടെ ജനാധിപത്യ ബോധം എന്താണെന്ന് മറ്റുള്ളവർ കാണാൻ വേണ്ടി മാത്രം ‘ഇവൻ, നീയൊക്കെ‘ എന്നിങ്ങനെയുള്ള പദപ്രയോഗങ്ങളാൽ സമ്പന്നമായ സിയയുടെ മേൽ കമന്റ് ഞാൻ ഡിലീറ്റ് ചെയ്യുന്നില്ല. അതദ്ദേഹത്തിന്റെ കുറ്റമായിരിക്കില്ല. സ്വന്തം വീട്ടിൽ വിളിച്ചും പറഞ്ഞും ശീലിച്ചു പോയ പദങ്ങളായിരിക്കാം.പൂന്തോട്ടത്തിൽ പൂക്കൾ മാത്രമാകില്ലല്ലോ ഉണ്ടാകുക. ഭൂമിയുടെ അവകാശികളായി പല “ജീവികളും“ ഉണ്ടാകും!
സംവാദങ്ങളിൽ ഇവൻ, നീ എന്നൊക്കെ സംബോധന ചെയ്യുന്നത് മര്യാദയല്ലെന്നതുപോലെ ഒരുപാട് പാഠങ്ങൾ ഈയുള്ളവനു ലഭിച്ചത് തന്നെ തെരൊവോരങ്ങളിലെ രാഷ്ട്രീയ പ്രസംഗങ്ങളിൽ നിന്നാണ്. അതൊന്നും കേട്ടിട്ടില്ലാത്ത കോമ്പ്ലാൻ ബോയികളുടെ വിചാരം ഈ ഭൂമി അവർക്കുവേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ടിട്ടുള്ളതാണെന്നാണ്. ബ്രിട്ടീഷുകാർ ഭരിക്കുമ്പോൾ അവർക്കെതിരെ സമരം നയിക്കുന്നവരെ ശല്യക്കാരായി കരുതുന്നവർ ഉണ്ടായിരുന്നു. ഇതുപോലുള്ളവരായിരുന്നു അത്. എന്തായാലും ഇന്ത്യക്കു സ്വാതന്ത്ര്യം നേടിത്തന്നവരും രാഷ്ട്രീയക്കാരായിരുന്നു. അന്നത്തെ നിയമമൊക്കെ ലംഘിച്ചുംകൂടി സമരങ്ങൾ നടത്തിയൊക്കെ തന്നെയാണ് അവർ ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്നത്. അന്നത്തെ ഇന്ത്യയുടെ നിയമമെന്നാൽ ബ്രിട്ടീഷ് നിയമം തന്നെയായിരുന്നു. എന്തായാലും അന്ന് സ്വാതന്ത്ര്യം കിട്ടിയത് നന്നായി. ഇന്നായിരുന്നെങ്കിൽ മേൽകമന്റിയവരെ പോലുള്ള അരാഷ്ട്രീയ വാദികൾ സ്വാതന്ത്ര്യ സമരത്തെ തന്നെ എതിർത്തുകൊണ്ട് കോടതികൾ കയറിയിറങ്ങുകയും പലവിധത്തിൽ അതിനെ തുരങ്കം വയ്ക്കാൻ ശ്രമിക്കുകയും ചെയ്യുമായിരുന്നു.June 26, 2010 6:48 PM
-
ഇ.എ.സജിം തട്ടത്തുമല said...
ബ്ലോഗിൽ വലതുപക്ഷ ചിന്തകളേ എഴുതാവൂ എന്നുശഠിക്കുന്നവർ അടക്കി വാണിരുന്ന ഒരു കാലം ഉണ്ടായിരുന്നതായി ഒരു പ്രമുഖ ബ്ലോഗർ ഒരിക്കൽ എന്നോടു പറഞ്ഞിരുന്നു. ഞാൻ ചില രാഷ്ട്രീയ പോസ്റ്റുകൾ ഇട്ടപ്പോൾ അത് എനിക്കും നേരിട്ടു മനസ്സിലായി. ചില പഴംകുറ്റി ബ്ലോഗർമാരാകട്ടെ ബ്ലോഗിൽ ഇന്നതേ എഴുതാവൂ എന്ന വ്യവസ്ഥകൾ വയ്ക്കുമ്പോലെ കമന്റുകൾ ഇടുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു. ഇടതുപക്ഷത്തെയോ പ്രത്യേകിച്ച് സി.പി.എമ്മിനേയോ അനുകൂലിച്ച് എഴുതാനേ പാടില്ലെന്ന മട്ടിൽ എടാ പോടാ വിളികളുമായി ചില സംസ്കാര ശൂന്യന്മാർ ചാടിവീഴും. ആരോഗ്യകരമായ സംവാദങ്ങളല്ല അവർക്കിഷ്ടം. തെറി വിളിക്കലാണ്. എന്റെ ബ്ലോഗിൽ പക്ഷെ വന്നു തെറി വിളിച്ചാൽ അത് മറ്റുൾലവരെ പോലെ പെട്ടെന്നൊന്നും ഞാൻ ഡിലീറ്റ് ചെയ്യില്ല. പത്തുപേർ കാണട്ടെയെന്നുതന്നെ കരുതും. എന്റെ ബ്ലോഗിൽ സഭ്യമായ ഭാഷയിൽ ഞാൻ എനിക്കിഷ്ടമുള്ളത് എഴുതും. വല്ലതും പറയാനുള്ളവർക്ക് അവരവരുടെയും അവരുടെ പിതാക്കളുടെയും സംസ്കാരമനുസരിച്ച് കമന്റിയിട്ട് പോകാം!
June 26, 2010 6:59 PM
-
::സിയ↔Ziya said...
നീയൊക്കെ ഇങ്ങനെ തന്നെയേ പ്രതികരിക്കൂ എന്ന് നൂറുവട്ടം ഉറപ്പിച്ചു തന്നെയാണ് മേലെ കമന്റിട്ടത്. അതവിടെത്തന്നെ കിടക്കട്ടെ.
June 26, 2010 7:02 PM
-
ഇ.എ.സജിം തട്ടത്തുമല said...
എന്റെ ബ്ലോഗിൽ എനിക്കിഷ്ടമുള്ളത് എഴുതും. ഓരോരുത്തർക്കും അവരവരുടെയും അവരവരുടെ പിതാക്കന്മാരുടെയും സംസ്കാരമനുസരിച്ച് കമന്റുകൾ ഇട്ടിട്ടു പോകാം. ഞാനായിട്ട് ഡിലീറ്റ് ചെയ്യില്ല.
June 26, 2010 7:02 PM
-
::സിയ↔Ziya said...
വീണ്ടും പറയുന്നു, നിന്നെപ്പോലുള്ള കുറേ വരട്ടു വാദികള്‍ ഒന്നടങ്ങിയാല്‍ നാടു നന്നാവും.
June 26, 2010 7:04 PM
-
ഇ.എ.സജിം തട്ടത്തുമല said...
ഈ ടിയാന്റെ സൈറ്റൊക്കെ പോയികണ്ടു. കൊള്ളാം. പക്ഷെ എന്തു ചെയ്യാം കഷ്ടം....! പിന്നെ എന്റെ സംസ്കാരത്തിനു നിരക്കാത്ത ഒരു കമന്റ് ഞാൻ മേലിട്ടത് ഉടൻ നീക്കുന്നതായിരിക്കും!
June 26, 2010 7:04 PM
-
::സിയ↔Ziya said...
ഹഹഹ!
സാറേ,
വിശ്വമാനവികന്റെ വിശ്വസഹിഷ്ണുത ഒന്നുരച്ച് നോക്കാനായി.
അതിനു തെളിവാണല്ലോ ദാ ദിത്...
“ഈ ടിയാന്റെ സൈറ്റൊക്കെ പോയികണ്ടു. കൊള്ളാം. പക്ഷെ എന്തു ചെയ്യാം കഷ്ടം....! പിന്നെ എന്റെ സംസ്കാരത്തിനു നിരക്കാത്ത ഒരു കമന്റ് ഞാൻ മേലിട്ടത് ഉടൻ നീക്കുന്നതായിരിക്കും!”
:)June 26, 2010 7:07 PM
-
ഇ.എ.സജിം തട്ടത്തുമല said...
അങ്ങനെയൊന്നും അടങ്ങില്ല മോനേ ദിനേശാ!ജനാധിപത്യത്തിൽ രാഷ്ട്രീയക്കാർ എല്ലാറ്റിനും മേലെ തന്നെ പറക്കും. ഇല്ലെങ്കിൽ ഫലം അരാജകത്വമായിരിക്കും. രാഷ്ട്രീയക്കാർ ഇത്ര ശക്തരായിട്ടും ഇവിടെ ഓരോരുത്തന്മാർ സാധാരണക്കാരെ ജീവിക്കാൻ അനുവദിക്കുന്നില്ല. സമൂഹത്തിലെ കുഴപ്പക്കാർക്ക് അല്പമെങ്കിലും പേടിയുള്ളത്. നിയമങ്ങളെയൊന്നുമല്ല. രാഷ്ട്രീയക്കാരെയാണ്. ഗുണ്ടായിസമെന്നൊക്കെ ആരോപിച്ചേക്കാം. പക്ഷെ ചിലയിടങ്ങളിൽ ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കും എന്നേ കരുതാനൊക്കൂ. പിന്നെ അനിയനോട് ഇബിയും കൂടുതൽ വഴക്കടിച്ചിരിക്കാൻ സമയമില്ലെന്ന് ഖേദപൂർവ്വം അറിയിക്കുന്നു. വല്ലപ്പോഴു ഇതുപോലെ എടാപോടാന്നുമ്പറഞ്ഞ് വരണം. ഇത്തിരി അങ്ങനെയൊക്കെ വിളിച്ചാലും വേണ്ടില്ല. വന്ന് വായിച്ചാൽ മതി. ഇങ്ങനത്തെ പലരുടെയും ബ്ലോഗുകൾ വായിച്ചു വായിച്ച് ക്രമേണ ഒരു പരിവർത്തനം വന്നേക്കാം!
June 26, 2010 7:12 PM
-
ഇ.എ.സജിം തട്ടത്തുമല said...
ദേ കണ്ടോ, തിരിച്ചു പറഞ്ഞപ്പൊൾ പ്രകോപിതനായി! അത്താണ്; എല്ലാരും മനുഷ്യരാണു സിയാ....! ഇനിയിപ്പോ തമ്മിൽ പറഞ്ഞതൊക്കെ അങ്ങനെ കിടക്കട്ടെ. ഒരു സർഗ്ഗസംവാദമൊന്നുമല്ലെങ്കിലും പരസ്പരം തിരിച്ചറിഞ്ഞതല്ലേ!
June 26, 2010 7:15 PM
-
::സിയ↔Ziya said...
ദുഷ്ട രാഷ്ട്രീയക്കാരെ നെലക്ക് നിര്‍ത്താന്‍ പറ്റുമോന്ന് ഞങ്ങള്‍ ജനം ഒന്ന് നോക്കട്ടെ.
പിന്നെ സാറ് എഴുതുന്നത് വായിക്കാന്‍ ഇനിയും തീര്‍ച്ചയായും വരാം...
(കമന്റൊക്കെ വായിച്ച് സാറിനൊരു പരിവര്‍ത്തനം വന്നാലോ) :)June 26, 2010 7:15 PM
ദുഷ്ട രാഷ്ട്രീയക്കാരെ നെലക്ക് നിര്‍ത്താന്‍ പറ്റുമോന്ന് ഞങ്ങള്‍ ജനം ഒന്ന് നോക്കട്ടെ.
പിന്നെ സാറ് എഴുതുന്നത് വായിക്കാന്‍ ഇനിയും തീര്‍ച്ചയായും വരാം...
(കമന്റൊക്കെ വായിച്ച് സാറിനൊരു പരിവര്‍ത്തനം വന്നാലോ) :)June 26, 2010 7:15 PM
-
Anonymous said...
"പിന്നെ അനിയാ, അല്ലെങ്കിൽ ചേട്ടാ, (ചേച്ചീ/ അനിയത്തീ)നമ്മ ചൈനയിലൊന്നുമല്ല, ഇന്ത്യയിലാ! നമുക്ക് തൽക്കാലം ഇന്ത്യൻ ജനാധിപത്യത്തെക്കുറിച്ച് ചർച്ച ചെയ്യാം."
ഹഹഹ രാഷ്ട്രീയക്കാരന്റെ ഗുണ്ടായിസം അംഗ്ഗീകരിക്കാന്‍ പറ്റാത്തവര്‍ അതില്ലാത്ത രാജ്യങ്ങളിലേയക്കു പോകണം എന്നു പറഞ്ഞതു കോണ്ടാണ് ചേട്ടാ മാനവികതാവാദികളുടെ ജനാധിപത്യ രാജ്യമായ ചൈനയുടെ കാര്യം പറഞ്ഞത്.
തട്ടത്തുമല സാറിനോട് ഈ രാജ്യത്തെ കോടതികള്‍ പറയുന്നത് അനുസരിക്കാന്‍ പറ്റില്ലേങ്കില്‍ ചൈനക്കു പോകാന്‍ പറഞ്ഞാല്‍ ഞനുമൊരു മാനവികതാവാദിയായി പ്പോകുമെന്നതിനാല്‍ പറയുന്നില്ല.
പേട്രോളടിക്കാതെ പ്രധിക്ഷേപിക്കുന്നതിനെക്കുറിച്ചു ഒന്നും പറഞ്ഞില്ല.
ബന്ദ് എന്ന മാനവികതാ പരിപാടി ഒരു വിധം തീര്‍ന്നു. ഹര്‍ത്താല്‍ എന്ന്തും ഈകദേശം കഴിയാറായി...കടുത്ത ഇടതന്മാരായ കൂട്ടുകാര്‍ ഇന്നു വണ്ടിയോടിച്ച് ഇവിടെ വന്നിരുന്നു.
വ്ഴി തടഞ്ഞുള്ള മാനവികതാ വാദവും വ്ല്യ താമസ്സമില്ല്ലാതെ നിന്നു പോകും.പ്ക്ഷേ മാനവികതാ വദ്ദികള്‍ ഇങ്ങനെ വാദിച്ചോണ്ടേ ഇരിക്കും... എന്തു ചെയ്യാന്‍...June 26, 2010 7:31 PM
-
ഇ.എ.സജിം തട്ടത്തുമല said...
സിയാ,
കമന്റോ പോസ്റ്റോ വായിച്ച് പരിവർത്തനം വന്നേക്കാം.അതിൽ ഭയമില്ല. വായിച്ചു തന്നെയാണ് ഈ അഭിപ്രായങ്ങളൊക്കെ ഉരുത്തുരിയാനുള്ള ബുദ്ധിയുണ്ടായത്. പക്ഷേ നീ, നീയൊക്കെ എന്നിങ്ങനെയുള്ളത് വായിച്ചാൽ ഉണ്ടാകുന്ന പരിവർത്തനം ഞാൻ അതിനു മറുപടി പറഞ്ഞപോലുള്ള പരിവർത്തനമേ ആകൂ. അതെനിക്കങ്ങോട്ട് ഉൾക്കൊള്ളാൻ പറ്റില്ല.
പിന്നെ ഈ റോടരിൽകിൽ പൊതുയോഗം കൂടുന്നതിനെ വിലക്കിയ സംഭവത്തെ ഞങ്ങൾ നിസ്സാരമായി മറികടക്കും കേട്ടോ. ജംഗ്ഷനുകളിൽ സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് സ്റ്റേജ് കെട്ടും. ആളുകൾ റോഡിൽ കൂടി നിൽക്കുകയും ചെയ്യും. അല്ല കൂടി നിൽക്കണമെന്നു തന്നെയില്ല.ഞങ്ങൾ പറയുന്നത് ആളുകൾ മൈക്കിലൂടെ കേട്ടാൽ മതി. ബന്ദ് നിരോധിച്ചപ്പോൾ ഹർത്താലായി. ഹർത്താൽ നിരോധിക്കുമ്പോൾ പണിമുടക്കാകും. അതും നിരോധിച്ചാൽ...വേറെ എത്രയോ പദങ്ങൾ ശ്രീകണ്ഠേശ്വരം സാറിന്റെ മലയാളം നിഘണ്ടുവിലുണ്ട് മക്കളേ! കളി രാഷ്ട്രീയക്കാരോടോ? (ഈ ഞാൻ രാഷ്ട്രീയം എന്നുദ്ദേശിക്കുന്നത് മാർക്സിസ്റ്റുകളെ മാത്രമാണെന്നു കരുതരുത്. എനിക്ക് എല്ലാ രാഷ്ട്രീയക്കാരെയും ഇഷ്ടമാണ്! അവരാണ് രാഷ്ട്രത്തെ മുന്നോട്ട് നയിക്കുന്നത്!
ഇപ്പോഴത്തെ കോടതി വിധിയെ അപലപിച്ചവരിൽ -ജഡ്ജിമാരടക്കം- മാർക്സിസ്റ്റുകാർ അല്ലാത്തവരും ഉണ്ട് കേട്ടൊ!June 26, 2010 7:46 PM
-
ഇ.എ.സജിം തട്ടത്തുമല said...
അനോണി, കോടതികൾക്ക് ഒരു ചുക്കും അറിയില്ലെന്നു ഞാൻ പറയില്ല; കാരണം അത് ചിലപ്പോൾ കോടതി അലക്ഷ്യം ആണെങ്കിലോ!
June 26, 2010 7:48 പം
-
::സിയ↔Ziya said...
ആ സാറ് പരിവര്‍ത്തിച്ചു വരുന്നുണ്ട് :)
(അതോ സാറിന്റെ നമ്പരായിരുന്നോ ഈ പോസ്റ്റ്? കണ്‍ഫൂഷം :) )June 26, 2010 7:53 PM
-
::സിയ↔Ziya said...
ബൈ ദ ബൈ...
സാറിനെ എങ്കയോ പാത്ത മാതിരിയേ...
ഈ പേര് എങ്കയോ കാതില്‍ വിളുന്ത മാതിരിയേ...
നിജമാ.June 26, 2010 7:55 PM
-
ഇ.എ.സജിം തട്ടത്തുമല said...
അങ്ങനെ തണുത്തു വാ മോനേ! ഇഷ്ടമില്ലാത്ത അഭിപ്രായം കേൾക്കുമ്പൊൾ വായിൽ വരുന്ന വാക്കുകൾ അതേപോലെ വിളിച്ചു പറയുന്നത് കൂട്ടുകാരോട് പോലും ആശയപരമായി വഴക്കടിച്ച് ശീലമില്ലത്തതുകൊണ്ടാകാമെന്നാണ് എനിക്കു തോന്നുന്നത്. നമ്മൾ ഇഷ്ടപ്പെടുന്നതേ മറ്റുള്ളവർ പറയാവൂ എന്ന് വിചാരിക്കുന്നത് ശരിയാണോ എന്ന് താല്പര്യമുണ്ടെങ്കിൽ ആത്മ പരിശോധന നടത്തുക. ബ്ലോഗിലൂടെ നീ, നീയൊക്കെ, എടാ, പോടാ തുടങ്ങിയ പരസ്പര ബഹുമാനമില്ലാത്ത വാക്കുകൾ ഉപയോഗിക്കുന്നതുപോലെ താങ്കൾ നേരിട്ട് ഒരാളോട് സംവദിച്ചാൽ എങ്ങനെയിരിക്കും എന്ന് താല്പര്യമുണ്ടെങ്കിൽ ആലോചിക്കുക. നീ, നീയൊക്കെ, എടാ, പോടാ ഇതൊക്കെ പഴയ ഫ്യൂഡൽ പദങ്ങളാണ്. അടിയാളരെ ഫ്യൂഡലുകൾ ആട്ടിയിരുന്ന വാക്കുകൾ. ഇപ്പോൾ പരസ്പരം വളരെ അടുപ്പമുള്ളവർ തമ്മിലേ അത്തരം പദങ്ങൾ ഉപയോഗിക്കാറുള്ളൂ. എനിക്ക് വാത്സല്യമുള്ള വയസ്സിനുതാഴെയുള്ളവരെ ഞാൻ എടാ എന്നും എടീ എന്നും തന്നെ വിളിക്കുന്നത്. എന്നാൽ ആദ്യമായി കാണുന്നവരെയും വയസിനു മൂത്തവരെയും ഒന്നും അങ്ങനെ വിളിക്കാറായില്ല. താങ്കൾ ഇനി എത്രതന്നെ ഉന്നതനായാലും ശരി താങ്കളുടെ ആ നീ, നീയൊക്കെ പ്രയോഗം എനിക്കിഷ്ടപ്പെട്ടില്ലതന്നെ. ഞാൻ ഇഷ്ടപ്പെടാതിരുന്നതുകൊണ്ട് താങ്കൾക്കൊന്നുമില്ലെന്നും അറിയാം. മറ്റുള്ളവർ ആരും ഇതിൽ കമന്റെഴുതിയിട്ട് അവരുടെ എതിർമൊഴി ശക്തമായി പറഞ്ഞിട്ടും അത്രയ്ക്ക് അൺസഹിക്കബിൾ ആയ പദം അവരാരും ഉപയോഗിച്ചു കണ്ടില്ല.
::സിയ↔Ziya said..
സാറിന്റെ അഭിപ്രായത്തില്‍ ലോകത്തിലെ ഏറ്റോം വല്യ ഫ്യൂഡല്‍ ഏറമ്പാല കൃഷ്ണന് നായനാര്‍ ആണ്. ആല്ലേടോ :)
ഭൂഹഹ!June 26, 2010 8:48 PM
-
Anonymous said...
"പിന്നെ ഈ റോടരിൽകിൽ പൊതുയോഗം കൂടുന്നതിനെ വിലക്കിയ സംഭവത്തെ ഞങ്ങൾ നിസ്സാരമായി മറികടക്കും കേട്ടോ. ജംഗ്ഷനുകളിൽ സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് സ്റ്റേജ് കെട്ടും. ആളുകൾ റോഡിൽ കൂടി നിൽക്കുകയും ചെയ്യും."
തട്ട്ത്തുമല സാറിന് ഒരു നിര്‍ബന്ധം മാത്രമേയുള്ളൂ - എങ്ങനെയെങ്കിലും റോഡ് ഗതാഗതം തടസ്സപ്പെടണം. ഇങ്ങനെയൊക്കെയല്ലേ നമുക്ക് ആര്‍ക്കിട്ടെങ്കിലും മാനവികമായിട്ട് പണി കൊടുക്കാന്‍ പറ്റൂ.
വിടല്ല് സഹാവേ ഒരുത്തനേം... പക്ഷേ ജനം പണി തുടങ്ങിക്കഴിഞ്ഞു...
“അനോണി, കോടതികൾക്ക് ഒരു ചുക്കും അറിയില്ലെന്നു ഞാൻ പറയില്ല; കാരണം അത് ചിലപ്പോൾ കോടതി അലക്ഷ്യം ആയിപ്പോകും!“
പറയണം സഹാവേ പറയണം... മദ്യം ആഹാരത്തിന്റെ ഭാഗ്ഗമാകണം എന്നു പറഞ്ഞ സഹാവ് മാനവികമായി ആടി തിമിര്‍ക്കുന്നത് കണ്ടു. അതു പോലെ പറയണം...
കോടതി അലക്ഷ്യം വലിയൊരു ജനതയുടെ മാനവികതക്കു വേണ്ടിയല്ലേ... ജയിലൊക്കെ നമുക്കു പുല്ലല്ലേ... പിന്നെന്തിനു പേടിക്കണം...June 26, 2010 9:43 PM
-
ഇ.എ.സജിം തട്ടത്തുമല said...
മിസ്റ്റർ സിയാ,
നിങ്ങളോട് ഇത്രനേരം തർക്കിക്കാൻ വന്ന എന്നെ പറഞ്ഞാൽ മതിയല്ലോ. താങ്കളുടെ നാട്ടിൽ അച്ഛനും മകനും തമ്മിലും നീയെന്നും എടാപോടാന്നുമൊക്കെ ആയിരിക്കും വിളിക്കുക. നമ്മട നാട്ടിൽ പൊതുപ്ലാറ്റ്ഫോർമുകളിൽ സംസാരിക്കുന്നവർ എഴുത്തിലൂടെയായാലും നേരിട്ടായാലും മാന്യമായ ഭാഷയിലേ സംസാരിക്കാറുള്ളൂ. താങ്കൾ പഠിച്ച സംസ്കാരം തുടർന്നുകൊള്ളൂ. ഇനിയും താങ്കളുടെ കമന്റുകൾ ഞാൻ ഡിലീറ്റ് ചെയ്യത്തത്, ഈ ബ്ലോഗുകൾക്കൊരു കുഴപ്പമുള്ളത് പലരും അനോണികളായും, വ്യാജ പേരുകളുമായും വരുമെന്നുള്ളതാണ്. താങ്കളുടെ ഈ പ്രൊഫൈലിൽ നിന്നുള്ള കമന്റുകൾ നീക്കിയാലും മറ്റൊരു രൂപത്തിൽ താങ്കൾക്ക് വരാമല്ലോ! ആളുകളോട് മുഖാമുഖം കാണുമ്പോഴെങ്കിലും നല്ല ഭാഷയിൽ സംസാരിക്കുന്നത് ആരോഗ്യപരമായി നന്നായിരിക്കും. എല്ലാവരും ഒരു പോലെ ആയിരിക്കില്ല.June 26, 2010 10:08 PM
-
ഇ.എ.സജിം തട്ടത്തുമല said...
ഇന്ന് കേരളത്തിലെ പൊതുറോഡുകളിലൂടെ എൽ.ഡി.എഫ് പ്രവർത്തകർ പ്രകടനങ്ങൾ നടത്തുകയും, റോഡരികുകളിൽ യോഗങ്ങൾ നടത്തുകയും ചെയ്ത ആവേശകരമായ വാർത്തകളാണ് കേൾക്കാൻ കഴിഞ്ഞത്!
June 26, 2010 10:53 PM
-
ഇ.എ.സജിം തട്ടത്തുമല said...
പൊതുയോഗങ്ങൾ വച്ച് പ്രസംഗിക്കുന്നത് ജനങ്ങളെ ആശയപരമായി ബോധവൽക്കരിക്കാനാണ്. രാജ്യത്തോടും ജനങ്ങളോടും പ്രതിബദ്ധതയുള്ളവർ അത് ചെയ്തുകൊണ്ടിരിക്കും. എവിടെയൊക്കെനിന്ന് ആശയങ്ങൾ പ്രചരിപ്പിക്കണമെന്നൊക്കെ അവർ തീരുമാനിക്കും. അവനവന്റെ സ്വകാര്യഭൂമിയിലിരുന്ന് എന്തായാലും രാഷ്ട്ര സേവനം നടത്താനാകില്ല.
സെക്രട്ടറിയേറ്റിനു മുന്നിൽ സമരം പാടില്ലെന്ന് പണ്ട് ഹലിളക്കിയതാണ്. ഇപ്പോഴും അവിടെ സമരവുംപൊതുയോഗങ്ങളുമുണ്ട്.
പാലിക്കേണ്ടതും പാലിച്ചുകൂടാത്തതുമായ നിയമങ്ങൾ ജനത്തിനറിയാം! അവർ ഇനിയും അത് തെളിയിച്ചുകൊണ്ടിരിക്കിം.June 26, 2010 11:02 PM